ഇന്ത്യക്കാരനായ മൈക്രോസോഫ്റ്റ് ജീവനക്കാരന്റെ കാണാതായ ഭാര്യയുടെ മൃതദേഹം വാഷിംഗ്‌ടണിലെ ഒരു തടാകത്തിൽ കണ്ടെത്തി. വാഷിംഗ്‌ടണിലെ റെഡ്മണ്ടിൽ ഭർത്താവു മുദംബി എസ്. ശ്രീവത്സയുമൊത്തു താമസിച്ചിരുന്ന സൗജന്യ രാമമൂർത്തിയെ (30) ഫെബ്രുവരി 25 നാണു കാണാതായത്. സമ്മാമിഷ് തടാകത്തിൽ വിപുലമായ തിരച്ചിലിനു ശേഷമാണു തിങ്കളാഴ്ച ജഡം കണ്ടെത്തിയത്.
സിയാറ്റിലിൽ നിന്ന് എട്ടു മൈൽ ദൂരെയുള്ള റെഡ്മണ്ടിലെ പാർക്ക് മെരിമൂർ ബെൽ അപ്പാർട്മെന്റ്സിൽ ആണ് അവരെ അവസാനമായി ജീവനോടെ കണ്ടതെന്നു പോലീസ് പറയുന്നു. എന്നാൽ ദുരന്തം എങ്ങിനെ സംഭവിച്ചുവെന്നു വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ടു ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല.
എന്നാൽ ചില മാധ്യമങ്ങൾ പറയുന്നത് സൗജന്യയുടെ തലയിൽ പല തവണ ചുറ്റിക പോലുള്ള എന്തോ ആയുധം കൊണ്ട് അടിച്ചിരുന്നു എന്നാണ്.സൗജന്യയെ കാണാതായപ്പോൾ അവരുടെ ചിത്രമുള്ള പോസ്റ്ററുകൾ വ്യാപകമായി പതിച്ചിരുന്നു.
ഇന്ത്യയിൽ നിന്നു ബിരുദമെടുത്ത ശേഷമാണു മൈസൂർ സ്വദേശിയായ സൗജന്യ ഭർത്താവുമൊത്തു യുഎസിൽ എത്തിയത്. മൃതദേഹം മൈസൂറിലേക്കു കൊണ്ടുപോകാൻ ധനസമാഹരണം നടത്തുന്നുണ്ട്.
Body found of Indian housewife who went missing in Washington