വെള്ളിയാഴ്ച രാവിലെയാണ് സംഭവം . വീട്ടിൽ താമസക്കാരുമായി ബന്ധപ്പെടാൻ കഴിയാത്തതിനാൽ ഒരു ബന്ധുവാണു വെൽ ഫെയർ ചെക്ക് നടത്തണമെന്ന് പോലീസിനോട് അഭ്യർത്ഥിച്ചത്.ഇതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ മിയാമി-ഡേഡ് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വീടിനകത്തു അഞ്ചു പേർ വെടിയേറ്റ് മരിച്ചുകിടക്കുന്നതായി കണ്ടെത്തിയതെന്ന് പൊലീസിന്റെ ഒരു വാർത്താക്കുറിപ്പിൽ പറയുന്നു.
യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ പിൻവശത്തെ ജനൽ വഴി വസതിയിൽ പ്രവേശിച്ചതായി അധികൃതർ പറഞ്ഞു. അതിനുള്ളിൽ മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും വെടിയേറ്റു മരിച്ചതായി കണ്ടെത്തി, ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ച ഒരു വ്യക്തിയുടെ മുറിവുകൾ സ്വയം ഉണ്ടാക്കിയതായി കാണപ്പെട്ടു, കേസ് കൊലപാതക-ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്.