ന്യൂയോര്‍ക്ക്: യുഎസ് ഒളിമ്ബിക് ചാമ്ബ്യൻ ടോറി ബോവിയുടെ (32) മരണം ഗര്‍ഭകാല ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
റിയോ ഒളിമ്ബിക്സ് മെഡല്‍ ജേതാവായ ടോറി ബോവിയെ കഴിഞ്ഞ മാസം മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മേയ് മാസം രണ്ടിന് ടോറി മരിക്കുന്പോള്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നു.
മരിച്ച നിലയില്‍ കണ്ടെത്തുന്പോള്‍ അവര്‍ പ്രസവത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ശ്വാസതടസം ഉള്‍പ്പെടെയുള്ള പ്രസവ സംബന്ധമായ സങ്കീര്‍ണതകള്‍ ടോറിക്ക് അനുഭവപ്പെട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്.
അസ്വാഭാവിക മരണമല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. വനിതകളുടെ 100 മീറ്ററിലെ മുൻ ലോക ചാമ്ബ്യനാണ്. മൂന്ന് തവണ ഒളിമ്ബിക് മെഡല്‍ നേടി.