തൃപ്പൂണിത്തുറ: തൻറെ 85-ാം വയസ്സിലാണ് ദേവി വര്‍മക്ക് അഭിനയ അരങ്ങേറ്റത്തിനു സംസ്ഥാന അംഗീകാരം. സ്വന്തമായി തീയ്യേറ്റര്‍ ഉണ്ടായിരുന്നപ്പോള്‍ പോലും സിനിമ കാണാതിരുന്ന ദേവി സൗദി വെള്ളക്കയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി മാറിയെന്ന് വീട്ടുകാര്‍ക്കും വിശ്വസിക്കാൻ അല്‍പ്പം പാടുണ്ട്.
ആയിഷ റാവുത്തര്‍ എന്ന കഥാപാത്രത്തിൻറെ ആത്മാവ് അറിഞ്ഞ് അഭിനയിക്കാൻ കഴിഞ്ഞു എന്നാണ് ദേവി വര്‍മ സിനിമയെ പറ്റി പറയുന്നത്.അമ്ബതു വര്‍ഷത്തോളം അച്ഛൻ രവി വര്‍മ്മ തമ്ബുരാൻ ശ്രീകല തിയേറ്റര്‍ നടത്തിയിരുന്നെങ്കിലും അമ്മ അങ്ങിനെ സിനിമ കാണാറില്ലായിരുന്നു എന്ന് മകൻ ദേവദാസ്. 1966 മുതല്‍ അച്ഛൻ നടത്തിയിരുന്ന സിനിമ കോട്ടക മകൻ ഏറ്റെടുത്തു നടത്തി തുടങ്ങിയത് 1992-ല്‍..2015ല്‍ അത് നിര്‍ത്തി.
ഇപ്പോള്‍ 85 വയസ്സില്‍ അമ്മക്ക് കിട്ടിയ സംസ്ഥാന പുരസ്കാരം മരിച്ചുപോയ അച്ഛൻ സിനിമ വ്യവസായത്തെ ഒരു തിയേറ്റര്‍ ഉടമ എന്ന നിലക്ക് സേവിച്ചതിനുള്ള ബോണസ് എന്ന് കരുതുന്നു എന്നും ദേവദാസ് പറഞ്ഞു.85 വയസ്സില്‍ വളരെ അനായാസമായാണ് അമ്മ ആയിഷ റാവുത്തര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നും ദേവദാസ് കൂട്ടി ചേര്‍ത്തു. സൗദി വെള്ളക്കയിലെ ഒരു മുഴുനീള കഥാപാത്രമാണ് ആയിഷ റാവുത്തര്‍.