പനോം പെൻ കംബോഡിയയില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഹുൻ സെന്നിന്റെ കംബോഡിയൻ പീപ്പിള്‍സ് പാര്‍ടി (സിപിപി)ക്ക് വിജയം.
84 ശതമാനം പോളിങ് രേഖപ്പെടുത്തിയ വോട്ടെടുപ്പില്‍ സിപിപി പാര്‍ലമെന്റിലെ 125 സീറ്റും ഉറപ്പിച്ചു. മുപ്പത്തെട്ട് വര്‍ഷമായി ഭരിക്കുന്ന ഹുൻ സെൻ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കാലയളവ് അധികാരത്തിലിരുന്ന പ്രധാനമന്ത്രിയാണ്. ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹം മകൻ ഹുൻ മാനെറ്റിന് അധികാരം കൈമാറുമെന്നും വിവരമുണ്ട്.
മേയില്‍ പ്രധാന പ്രതിപക്ഷ പാര്‍ടിയായ കാൻഡില്‍ലൈറ്റ് പാര്‍ടിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കിയിരുന്നു. ഫലത്തില്‍ പ്രതിപക്ഷത്തെ ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പെന്ന ആരോപണം ശക്തമാണ്. പതിനേഴ് ചെറുപാര്‍ടികള്‍ മത്സരിച്ചിരുന്നു. എന്നാല്‍, ഇവ സീറ്റൊന്നും നേടില്ലെന്നാണ് വിലയിരുത്തല്‍.