ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഡല്‍ഹിയില്‍ ആക്രമണ ശ്രമം. ഗവര്‍ണറുടെ വാഹന വ്യൂഹത്തിലേയ്ക്ക് വാഹനം ഇടിച്ചു കയറ്റാനായിരുന്നു ശ്രമം.
സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. നോയിഡ് സ്വദേശികളായ ഗൗതം സോളാംഗി, മോനു കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നോയിഡയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ഇന്നലെ രാത്രിയായിരുന്നു സംഭവം. കറുത്ത സ്‌കോര്‍പിയോ കാറാണ് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. ഗവര്‍ണര്‍ സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ട്.
സ്‌കോര്‍പിയോ കാര്‍ റോംഗ് സെെഡിലൂടെ മറ്റ് വാഹനങ്ങളെ മറികടന്ന് ഗവര്‍ണറുടെ വാഹനത്തിലേയ്ക്ക് ഇടിച്ചുകയറ്റാനാണ് ശ്രമിച്ചത്. എന്നാല്‍ ഗവര്‍ണക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടല്‍ അപകടം ഒഴിവാക്കി. സ്‌കോര്‍പിയോ കാറിലെ ഡ്രെെവര്‍ മദ്യപിച്ചിരുന്നതായാണ് പൊലീസ് നല്‍കുന്ന സൂചന. ഇയാള്‍ വാഹനം ഇടിച്ച് കയറ്റാൻ നോക്കിയത് മനഃപ്പുര്‍വമാണോയെന്ന് പരിശോധിക്കുകയാണ് പൊലീസ്.