മകന്റെ കൈ പിടിച്ച് അച്ഛൻ വിവാഹ പന്തലിലേക്ക്… 72കാരനായ രവീന്ദ്രൻ താലികെട്ടുമ്ബോള്‍ 63കാരിയായ പൊന്നമ്മയുടെ മുഖം നാണം കൊണ്ടു താഴ്‌ന്നു.
ഈ പ്രായത്തില്‍ വിവാഹമോ? എന്ന് ചോദിച്ചാൻ ’72 ഒക്കെ ഒരു പ്രായമാണോ’ എന്നാണ് രവീന്ദ്രന്റെ മറുപടി. മനം കവരുന്ന ഈ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
പൂഞ്ഞിലിക്കാവ് കാവുങ്കല്‍ ദേവിക്ഷേത്രത്തില്‍ വച്ചായിരുന്നു മുഹമ്മ അഞ്ചുതൈയ്ക്കല്‍ എൻ കെ രവീന്ദ്രന്റെയും കഞ്ഞിക്കുഴി കരിക്കാട്ടില്‍ പൊന്നമ്മയും വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ദമ്ബതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കുടുംബവും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു.
‘എനിക്ക് സന്തോഷമാണ്…’ വിവാഹത്തെ കുറിച്ച് പൊന്നമ്മയ്‌ക്ക് പറയാനുള്ളത് ഇതാണ്. ഒരു വര്‍ഷം മുൻപാണ് പൊന്നമ്മയുടെ ഭര്‍ത്താവ് മരിക്കുന്നത്. അതോടെ ജീവിതത്തിലും വീട്ടിലും പൊന്നമ്മ ഒറ്റയ്‌ക്കായി. ഏഴ് വര്‍ഷം മുൻപാണ് രവീന്ദ്രന്റെ ഭാര്യ മരിക്കുന്നത്. അതിന് ശേഷം ചെറിയ ബിസിനസുമൊക്കെയായി മുന്നോട്ട് പോവുകയായിരുന്നു.
അതിനിടെയാണ് രവീന്ദ്രന്റെ മകൻ രാജേഷ് ഒരിക്കല്‍ പ്ലമ്ബിങ് ജോലികള്‍ക്കായി പൊന്നമ്മയുടെ വീട്ടില്‍ വരുന്നത്. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ പൊന്നമ്മയുടെ ദുരിതം കണ്ട് രാജേഷ് ആണ് പൊന്നമ്മയെ അച്ഛന് വേണ്ടി ആലോചിച്ചത്. തുടര്‍ന്ന് കുടുംബത്തിന്റെയും നാട്ടുകാരുടെയും പൂര്‍ണ പിൻതുണയോടെ രവീന്ദ്രൻ പൊന്നമ്മയുടെ കഴുത്തില്‍ താലികെട്ടി.