വാഷിങ്ടണ്‍: പന്നിയുടെ ഹൃദയം സ്വീകരിച്ച രണ്ടാമത്തെ വ്യക്തിയും അന്തരിച്ചു. ലോറൻസ് ഫോസെറ്റ് (58) ആണ് മരണത്തിന് കീഴടങ്ങിയത്.
സെപ്റ്റംബര്‍ 20 നായിരുന്നു ഹൃദ്രോഗബാധിതനായ ലോറൻസ് ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. ശസ്ത്രക്രിയ കഴിഞ്ഞ് ആറാഴ്ചയ്ക്ക് ശേഷമാണ് മരണം സംഭവിച്ചത്.
ഹൃദയം മാറ്റിവച്ചശേഷം ലോറൻസിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഹൃദയത്തെ ശരീരം തിരസ്‌കരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ അദ്ദേഹത്തില്‍ കണ്ട് തുടങ്ങിയിരുന്നു.
ഡേവിഡ് ബെന്നറ്റ് എന്ന 57കാരനിലാണ് ആദ്യമായി പന്നിയുടെ ഹൃദയം തുന്നിച്ചേര്‍ത്തത്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് മാസം കഴിഞ്ഞാണ് ബെന്നറ്റ് മരിച്ചത്.