പാറ്റ്ന: ബിഹാറില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ ജെഡിയും എംഎല്‍എമാരുടെയും എംപിമാരുടെയും യോഗം വിളിച്ച് നിതീഷ് കുമാർ.
മറ്റന്നാള്‍ പാർട്ടി എംഎല്‍എമാരും എംപിമാരും പാറ്റ്നയിലെത്തണമെന്ന് അദ്ദേഹം നിർദേശം നല്‍കി.
ബിഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി ചർച്ച നടത്തി. എന്നാല്‍ ബിജെപിയുമായി ചേർന്ന് ജെഡിയു മന്ത്രിസഭ രൂപീകരിക്കില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഉമേഷ് കുശ്വാഹ പറഞ്ഞു.
അതിനിടെ ബിജെപി ദേശീയ നിർവഹക സമിതി യോഗം ശനി, ഞായർ ദിവസങ്ങളില്‍ ബീഹാറില്‍ ചേരും. ജനുവരി 29 നുള്ള എല്ലാ പരിപാടികളും നിതീഷ് കുമാര്‍ റദ്ദാക്കി. നിതീഷിന്‍റെ ജനതാദള്‍ യുണെറ്റഡിനെ (ജെഡിയു) ഒഴിവാക്കി ഭൂരിപക്ഷം തികയ്ക്കാൻ കഴിയുമോയെന്ന കണക്കുകൂട്ടലിലാണു ലാലുപ്രസാദ് യാദവിന്‍റെ നേതൃത്വത്തിലുള്ള ആർജെഡി നേതൃത്വം.