കോഴിക്കോട്: ചരിഞ്ഞതില്‍ എന്തെങ്കിലും വീഴ്ചയുണ്ടോ എന്ന് അന്വേഷിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്ന് വനം മന്ത്രി എ.കെ.
ശശീന്ദ്രൻ. കാട്ടാന ചരിഞ്ഞ വിവരം അറിയിച്ച് ഇന്ന് രാവിലെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അഞ്ചംഗ സമിതിയാണ് രൂപീകരിക്കുക. വിജിലൻസ്, വെറ്ററിനറി പ്രതിനിധികളും, നിയമവിദഗ്ധനും, ഈ രംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒകളുടെ പ്രതിനിധിയെയും സമിതിയില്‍ ഉള്‍പ്പെടുത്തും -മന്ത്രി അറിയിച്ചു.
നടുക്കമുണ്ടാക്കുന്ന വാർത്തയാണിത്. ബന്ദിപ്പൂരില്‍ ഇന്നലെ രാത്രി എത്തിച്ച ആനയെ വിദഗ്ധ പരിശോധനക്ക് ശേഷം കാട്ടിലേക്കയച്ചാല്‍ മതിയെന്നായിരുന്നു തീരുമാനം. എന്നാല്‍ പരിശോധന തുടങ്ങുന്നതിന് മുമ്ബ് തന്നെ ആന ചരിയുകയായിരുന്നു -മന്ത്രി വ്യക്തമാക്കി.
ഇത് കേരളത്തിന്‍റെയും കർണാടകയുടെയും വനംവകുപ്പ് മേധാവികള്‍ സ്ഥിരീകരിച്ചു. മരണ കാരണം പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലേ പറയാനാകൂ. എല്ലാ കാര്യങ്ങളും സുതാര്യമായാണ് മാനന്തവാടിയില്‍ നടന്നത്. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് കേരളത്തിന്‍റെ പ്രതിനിധിയുമുണ്ടാകുമെന്നും എ.കെ. ശശീന്ദ്രൻ കൂട്ടിച്ചേർത്തു.