ഹൂസ്റ്റൺ ∙ യുഎസിലെ റിപ്പബ്ലിക്കൻ പാർട്ടിയിൽ കുടുംബാധിപത്യം ഉറപ്പാക്കുന്ന നിർണായക പദവിയിലേക്ക് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൾ ലാറ ട്രംപ്. ടെക്സസിലെ ഹൂസ്റ്റണിൽ ഇന്നലെ നടന്ന യോഗത്തിൽ റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി (ആർഎൻസി) ഉപാധ്യക്ഷയായി ലാറയെ തിരഞ്ഞെടുത്തു. ട്രംപിന്റെ മകനായ എറിക്കിന്റെ ഭാര്യയാണ് മുൻ ടെലിവിഷൻ അവതാരക കൂടിയായ ലാറ (42). ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണറാലികളിലെ സ്ഥിരം സാന്നിധ്യമാണ്. മരുമകൾ പർട്ടി തലപ്പത്ത് വരുന്നതോടെ, ട്രംപിന്റെ വർധിച്ചുവരുന്ന കോടതിച്ചെലവുകൾക്കായി ആർഎൻസി ഫണ്ട് ഉപയോഗിക്കുമോ എന്ന വിവാദവിഷയം വീണ്ടും ചൂടൻചർച്ചായിട്ടുണ്ട്.