മുംബൈ നഗരത്തില്‍ കാണാതായ അതിഥി തൊഴിലാളികളുടെ മൂന്ന് വയസ് പ്രായമുള്ള മകനെ കണ്ടെത്തി. പൂനെ റെയില്‍വേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറിന് മുന്നില്‍ കിടന്നുറങ്ങിയ കുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്.
സോലാപൂരിലെ കുർദുവാർഡി റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കുട്ടിയുടെ രക്ഷിതാക്കളും മറ്റൊരു കുടുംബവും കൂടി മഹാരാഷ്ട്രയിലെ ഖൊപ്പോളിയിലെത്തിയത്. തിരികെ കുർദുവാർഡിയിലേക്ക് മടങ്ങി പോവുന്നതിനിടയില്‍ സംഘത്തിലെ ഒരാള്‍ക്ക് സുഖമില്ലാതെ വന്നതോടെ പൂനെയിലിറങ്ങിയ സംഘം ഇവിടുത്തെ സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സ കഴിഞ്ഞ് തിരികെ പോവാനായി ട്രെയിൻ കാത്ത് കിടന്ന സംഘത്തിന്റെ ഇടയില്‍ നിന്നാണ് 20 വയസിനോട് അടുത്ത് പ്രായം വരുന്ന യുവാവ് ആണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചു.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കുട്ടിയെ കൊണ്ടുപോയത് 20 വയസിന് അടുത്ത് പ്രായം വരുന്ന ആളാണെന്ന് കണ്ടെത്തിയത്. വിവിധ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് യുവാവ് മുംബൈയിലേക്കാണ് പോവുന്നതെന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വ്യാപക അന്വേഷണത്തിലാണ് കുട്ടിയെ മുംബൈ സെൻട്രല്‍ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
യുവാവിന് വേണ്ടിയുള്ള അന്വേഷണം മുംബൈ പോലീസ് തുടരുകയാണ്.