വയനാട് : കല്‍പ്പറ്റ മുളളന്‍കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം. കബനിഗിരിയില്‍ കടുവ പശുക്കിടാവിനെ കൊന്ന് ഭക്ഷിക്കുകയായിരുന്നു.
കടുവ ആക്രമണത്തില്‍ മറ്റൊരു പശുവിന് പരിക്കേല്‍ക്കുകയും ചെയ്തു. കടുവയെ കൂടുവച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയാണിത്. ഇവിടെ മുൻപും കടുവയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ പ്രദേശത്ത് ക്ഷീരകർഷകരാണ് ഭൂരിഭാഗവും താമസിക്കുന്നത്
പുലർച്ചെ മൂന്നരയോടെയാണ് മുള്ളൻകൊല്ലി പൂഴിപുറത്ത് മാത്യുവിൻ്റെ പശുകിടാവിനെ കടുവ പിടികൂടിയത്. ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും കിടാവിനെ കൊണ്ടുപോയിരുന്നു. തൊഴുത്തിലുണ്ടായിരുന്ന മറ്റൊരു പശുവിനെയും കടുവ ആക്രമിച്ചു. രാവിലെ നടത്തിയ തിരച്ചിലില്‍ തൊഴുത്തില്‍ നിന്ന് 100 മീറ്റർ അകലെ പാതി തിന്ന നിലയില്‍ പശുക്കിടാവിന്റെ് ജഡം കണ്ടെത്തുകയായിരുന്നു.
അതേസമയം, വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കണമെന്നും ഭീതിയകറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ വനം വകുപ്പ് നടപടി തുടങ്ങി. 2 ആഴ്ച മുമ്ബാണ് ഒരു കടുവയെ മുള്ളൻകൊല്ലിയില്‍ നിന്ന് പിടികൂടിയത്.