ജയ്പൂർ : തദ്ദേശീയമായ പോർട്ടബിള്‍ ആൻ്റി-ടാങ്ക് ഗൈഡഡ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഡി ആർ ഡി ഒ . മനുഷ്യർക്ക് കൊണ്ടു നടക്കാവുന്ന രീതിയിലാണ് മിസൈലിന്റെ രൂപകല്‍പ്പന .
രാജസ്ഥാനിലെ പൊഖ്‌റാൻ ഫീല്‍ഡ് ഫയറിംഗ് റേഞ്ചില്‍ നടന്ന പരീക്ഷണത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ശത്രു ടാങ്കുകളെയും കവചിത വാഹനങ്ങളെയും നിഷ്പ്രയാസം തകർക്കാൻ ഈ മിസൈലിന് കഴിയും.
ഭാവിയില്‍ ഇത് പ്രധാന യുദ്ധ ടാങ്കായ അർജുനിലും വിന്യസിക്കും. ഈ തദ്ദേശീയ ടാങ്ക് വേധ മിസൈലിന് അത്യാധുനിക എക്സ്പ്ലോസീവ് റിയാക്ടീവ് ആർമർ ഉപയോഗിച്ച് വാഹനങ്ങളിലേക്ക് തുളച്ചുകയറാൻ കഴിയും. ഒരു ടാങ്കിനും കവചിത വാഹനത്തിനും ഇതില്‍ നിന്ന് രക്ഷപ്പെടാൻ കഴിയില്ല .
14.50 കിലോഗ്രാം ഭാരമുള്ള മിസൈലിന്റെ നീളം 4.3 അടിയാണ് നീളം. 200 മീറ്റർ മുതല്‍ 2.50 കിലോമീറ്റർ വരെയാണ് ഇതിന്റെ പരിധി. ടാൻഡം ചാർജ് ഹീറ്റും പെനട്രേഷൻ വാർഹെഡുകളും ഇതില്‍ സ്ഥാപിക്കാം. ഇത് സൈന്യത്തില്‍ ഉള്‍പ്പെടുത്തിയ ശേഷം, ഫ്രാൻസില്‍ നിർമ്മിച്ച മിലാൻ -2T യുടെ പഴയ പതിപ്പുകളും റഷ്യയില്‍ നിർമ്മിച്ച ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലുകളും നീക്കംചെയ്യാനാണ് തീരുമാനം .
ഇന്ത്യൻ സൈന്യത്തിന്റെ പക്കലുള്ള സ്പൈക്ക് എംആർ, സ്പൈക്ക് എല്‍ആർ ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലുകളുടെ എണ്ണം 400ലധികമാണ് . 34,000 മിലാൻ 2T മാൻ പോർട്ടബിള്‍ ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍ ഇന്ത്യൻ സൈന്യത്തിനുണ്ട്. ഫ്രാൻസും ഇന്ത്യയും സംയുക്തമായാണ് ഇത് നിർമ്മിച്ചത്. 1972 മുതല്‍ ലോകമെമ്ബാടുമുള്ള വിവിധ രാജ്യങ്ങളില്‍ ഇത് ഉപയോഗിക്കുന്നു.