തൃശൂർ: സർക്കാരിനും സി.പി.എമ്മിനുമെതിരേ കരുവന്നൂർ ബാങ്ക് ക്രമക്കേടില്‍ രൂക്ഷവിമർശനമുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇടതുകൊള്ളയുടെ ഉദാഹരണമാണ് കരുവന്നൂര്‍ ബാങ്ക് ക്രമക്കേടെന്നും ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിച്ചെന്നും പ്രധാനമന്ത്രി ആരോപിച്ചു. പുതിയ മാർഗങ്ങള്‍ അഴിമതിക്കായി തേടുകയാണ് ഇടതു സർക്കാരെന്നും അതിൻ്റെ ഏറ്റവും വലിയ തെളിവാണ് കരുവന്നൂർ സഹകണ ബാങ്ക് അഴിമതിയെന്നും പറഞ്ഞ മോദി സി.പി.എം. പാവപ്പെട്ടവർ അധ്വാനിച്ച പണം കൊള്ളയടിച്ചെന്നും പെണ്‍കുട്ടികളുടെ വിവാഹം മുടക്കിയെന്നും കൂട്ടിച്ചേർത്തു. കിട്ടുന്ന പലിശ അത്യാവശ്യത്തിനെടുക്കാം എന്ന് കരുതിയവരാണ് കബളിപ്പിക്കപ്പെട്ടതെന്നും നരേന്ദ്ര മോദി ആരോപിച്ചു.