ന്യൂഡല്‍ഹി: ഭാര്യയെയും ഭാര്യാ സഹോദരനെയും യുവാവ് കുത്തിക്കൊലപ്പെടുത്തി. അധ്യാപികയായ ഭാര്യ കമലേഷ് ഹോള്‍ക്കറിനെയും (29), സഹോദരൻ ശ്രേയൻഷ് (18) എന്നിവരെയാണ് ഐ.ടി ജീവനക്കാരന്‍ ആയ യുവാവ് കൊലപ്പെടുത്തിയത്.
പിന്നാലെ ഇയാള്‍ കുറ്റംസമ്മതിച്ച് പൊലീസില്‍ കീഴടങ്ങുകയും ചെയ്തു. ഡല്‍ഹിയിലെ ശക്കർപൂരില്‍ ബുധനാഴ്ചയാണ് സംഭവം.
സംഭവം നടന്ന് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്ലസ് ടു വിദ്യാർഥിയായ കമലേഷിന്‍റെ സഹോദരൻ കഴിഞ്ഞദിവസാണ് പിറന്നാല്‍ ആഘോഷിക്കാനായി വീട്ടിലെത്തിയത്.
മകനെ വിളിച്ചുണർത്താൻ ചെന്ന ശ്രേയൻഷിന്‍റെ പിതാവാണ് മുറിയില്‍ മൃതദേഹങ്ങള്‍ കണ്ട വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. മുറിയില്‍ കിടന്നുറങ്ങുന്ന രണ്ട് വയസ്സുകാരനായ കൊച്ചുമകന്‍റെ സമീപത്തായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന സ്ക്രൂ ഡ്രൈവറും പൊലീസ് മുറിയില്‍ നിന്ന് കണ്ടെടുത്തു.
ദമ്ബതികള്‍ തമ്മിലുണ്ടായ പ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്
ദുബായ്: കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യുഎഇയില്‍ പെയ്യുന്നത്. ഒമാൻ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും മഴ ശക്തമാണ്. വിമാന സർവീസുകളെ ഉള്‍പ്പെടെ ഗള്‍ഫിലെ മഴ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. നിരവധി വിമാന സർവീസുകള്‍ റദ്ദാക്കുകയും ഒട്ടനവധി വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും