നെടുമങ്ങാട്: കഴിഞ്ഞദിവസം നേടുമങ്ങാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ പെയ്ത ശക്തമായ മഴയിലും, കാറ്റിലും വ്യാപക കൃഷി നാശം.
താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞു വീഴുകയും, വാഴ, മരിച്ചീനി, ചീര , പയർ, പാവല്‍ എന്നി വിള കള്‍ക്ക് വലിയ നാശനഷ്ടവുമാണ് ഉണ്ടായത്.
നെടുമങ്ങാട്- ചെല്ലാംകോട് പത്മവിലാസത്തില്‍ വിക്രമൻനായരുടെ 250ല്‍ പരം കുലയ്ക്കാറായ വാഴകളാണ് കാറ്റത്ത് നശിച്ചത്. സമീപപ്രദേശത്തെ ചെറുകിട കർഷകരുടെയും ധാരാളം കാർഷിക വിളകള്‍ക്ക് വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ കാറ്റും മഴയിലും ലക്ഷങ്ങളുടെ നഷ്ടങ്ങളാണ് ഉണ്ടായത്.കൃഷി നാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ട പരിഹാരം നല്‍കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.