Wednesday, May 8, 2024
HomeUSAമൂന്നുവയസ്സുകാരന്‍ മകന്റെ വെടിയേറ്റ് 22കാരിയായ മാതാവിന് ദാരുണാന്ത്യം

മൂന്നുവയസ്സുകാരന്‍ മകന്റെ വെടിയേറ്റ് 22കാരിയായ മാതാവിന് ദാരുണാന്ത്യം

ചിക്കാഗൊ: ഡോള്‍ട്ടനിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരിച്ചുവന്ന് ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്ന 22 വയസ്സുള്ള ഡീജാ ബെനറ്റിന് പിന്‍സീറ്റില്‍ ഇരുന്നിരുന്ന മൂന്നു വയസ്സുകാരന്‍ മകന്റെ തോക്കില്‍ നിന്നും വെടിയേറ്റു ദാരുണാന്ത്യം.

മാര്‍ച്ച്  12 ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മാതാവും പിതാവും മകനും കൂടിയാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയത്. ഡ്രൈവര്‍ സീറ്റില്‍ മാതാവും, പാസഞ്ചര്‍ സീറ്റില്‍ പിതാവും കയറിയിരുന്നു വീട്ടിലേക്ക് മടങ്ങാനിരുന്നതാണ്. ഇതിനിടെ പുറകില്‍ കാര്‍സീറ്റിലിരുന്നിരുന്ന മൂന്നു വയസ്സുക്കാരന്റെ കയ്യില്‍ കിട്ടിയ തോക്ക് എടുത്തു കളിക്കുന്നതിനിടയിലാണ് വെടിപൊഴിച്ചത്.

പുറകില്‍ വെടിയേറ്റ് മാതാവിനെ ഉടനെ ചിക്കാഗൊ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അലക്ഷ്യമായി കാറില്‍ ഇട്ടിരുന്ന പിതാവിന്റെ തോക്കാണ് കുട്ടിക്ക് ലഭിച്ചത്. തോക്ക് തന്റെയാണെന്ന് പിതാവ് സമ്മതിച്ചു.
സംഭവത്തില്‍ പിതാവിന്റെ പേരില്‍ കേസ്സടുക്കുമെന്ന് ഡോല്‍റ്റല്‍ പോലീസ് ചീഫ് പറഞ്ഞു. തോക്കിന് ലൈസെന്‍സ് ഉണ്ടായിരുന്നതായും എന്നാല്‍ കാറില്‍ സൂക്ഷിക്കുന്നതിനാവശ്യമായ (കണ്‍സീല്‍ഡ് പെര്‍മിറ്റ്) ഇല്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതൊരു  ദുഃഖകരമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. 2020ല്‍ പതിനെട്ടു വയസ്സിന് താഴെയുള്ള കുട്ടികള്‍ മനഃപൂര്‍വ്വമല്ലാതെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് 142 മരണവും 242 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2021ല്‍ കൊല്ലപ്പെട്ടതു 154 ഉം പരിക്കേറ്റത് 244 പേര്‍ക്കുമാണ്.

പി പി ചെറിയാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular