Tuesday, April 30, 2024
HomeIndiaമാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ 10രൂപ നല്‍കാമെന്ന് വാഗ്ദനം ചെയ്ത് പീഡിപ്പിച്ചു; പ്രതിക്ക് 10 വര്‍ഷം കഠിന...

മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ 10രൂപ നല്‍കാമെന്ന് വാഗ്ദനം ചെയ്ത് പീഡിപ്പിച്ചു; പ്രതിക്ക് 10 വര്‍ഷം കഠിന തടവ്

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവ്.

പോക്സോ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. പീഡനം കൊലപാതകത്തേക്കാള്‍ വലിയ കുറ്റകൃത്യമാണെന്നും, ഇത് നിസ്സഹായയായ സ്ത്രീയുടെ ആത്മാവിനെ തകര്‍ക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആസ്വാസ്ഥ്യത്തെ മുതലെടുത്താണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹൈകോടതി സ്പെഷ്യല്‍ ജഡ്ജ് ഷെന്‍ഡെയുടേതാണ് വിധി. പെണ്‍കുട്ടിയുടെ പ്രദേശവാസിയായ ആള്‍ തന്നെയാണ് കുറ്റകൃത്യം നടത്തിയത്. കുട്ടിയുടെ ആസ്വാസ്ഥ്യം വ്യക്തമായി അറിയാമായിരുന്ന പ്രതികള്‍ 10 രൂപ കാണിച്ച്‌ പെണ്‍കുട്ടിയെ വശത്താക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഇതിനാല്‍ കേസിന്‍റെ തീവ്രത കൂടുതലാണ്. പരിഷ്കൃതമായ സമൂഹത്തില്‍ വലിയ ആഘാതം സൃഷ്ടിച്ച കേസാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.

മുംബൈ ആറെയില്‍ 2015 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. മാനസിക പ്രയാസങ്ങല്‍ നേരിട്ടിരുന്നതിനാല്‍ മാതാവ് കുട്ടിയെ സ്കൂളില്‍ വിട്ടിരുന്നില്ല. ഒരു ദിവസം പതിവുപോലെ ജോലി കഴിഞ്ഞെത്തുമ്ബോഴാണ് കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത അമ്മ ശ്രദ്ധിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടിയെ പ്രദേശവാസിയും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയ വിവരം പുറത്തറിയുന്നത്. 10 രൂപ തരാമെന്ന് വാഗ്ദാനം ചെയ്ത് സംഘം പെണ്‍കുട്ടിയെ സമീപത്തുള്ള കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി കോടതിയില്‍ പറഞ്ഞു. ആദ്യമായല്ല പ്രതികളില്‍ നിന്നും ലൈംഗികാതിക്രമം നേരിടുന്നതെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും കുട്ടി മൊഴി നല്‍കി. സംഭവത്തില്‍ പ്രദേശവാസിയായ പ്രതി നീലേഷ് ഉറാഡെ, സുഹൃത്ത് റിഷ ഹാദല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിഷ ഹാദല്‍ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടിരുന്നു.

പെണ്‍കുട്ടിയും പ്രതിയായ റിഷയുമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നുവെന്നും താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും നീലേഷ് കോടതിയില്‍ വാദിച്ചു. മകളുടെ കാമുകനെ പാഠം പഠിപ്പിക്കാന്‍ കുടുംബത്തിന്‍റേയും മകളുടേയും ആത്മാഭിമാനത്തെ പണയപ്പെടുത്താന്‍ ഒരു സ്ത്രീക്കും സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന പ്രതിഭാഗത്തിന്‍റെ വാദവും കോടതി തള്ളി. പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞ ശേഷമാണ് ഇരുവരേയും അറസ്റ്റ് ചെയ്തതും നടപടി സ്വീകരിച്ചതുമെന്നും കോടതി വ്യക്തമാക്കി. പ്രതി കുറ്റം നടത്താന്‍ ശ്രമം നടത്തുക മാത്രമാണ് ചെയ്തത്. ആറ് വര്‍ഷക്കാലമായി ജയിലില്‍ കഴിയുന്നതിനാല്‍ കേസിനാവശ്യമായ പിഴ നല്‍കാന്‍ നിര്‍വാഹമില്ലെന്നും ഇത് കണക്കിലെടുത്ത് പ്രതിക്കെതിരെ സൗമ്യമായ നടപടി സ്വീകരിക്കണമെന്നും പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ കുറ്റം മാത്രമേ പരിഗണിക്കേണ്ടതുള്ളുവെന്നും, പ്രതിയുടെ സാമ്ബത്തിക സാഹചര്യമോ പ്രായമോ സമയമോ പ്രധാനമല്ലെന്നും കോടതി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular