Saturday, May 4, 2024
HomeGulfലോകകപ്പിനെ രാഷ്ട്രീയ വേദിയാക്കരുത് -നാസര്‍ അല്‍ കാതിര്‍

ലോകകപ്പിനെ രാഷ്ട്രീയ വേദിയാക്കരുത് -നാസര്‍ അല്‍ കാതിര്‍

ദോഹ: അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച്‌ ലോകകപ്പ് ഫുട്ബാളിനെ രാഷ്ട്രീയ വിവാദങ്ങളുടെ വേദിയാക്കുന്നതിനെ വിമര്‍ശിച്ച്‌ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സി.ഇ.ഒ നാസര്‍ അല്‍ കാതിര്‍.

‘സ്കൈ ന്യൂസിന്’ നല്‍കിയ അഭിമുഖത്തിലായിരുന്നു ലോകകപ്പ് അടുത്തുവരവെ വിവിധ കോണുകളില്‍നിന്നുയരുന്ന ആരോപണങ്ങളെ അദ്ദേഹം നേരിട്ടത്. ‘ലോകകപ്പ് ഫുട്ബാള്‍ ഒരു കായികവേദിയാണ്. ആളുകള്‍ കളി ആസ്വദിക്കുന്നതിനുവേണ്ടിയാണ് ലോകകപ്പിലെത്തുന്നത്. ഈ വേദിയെ രാഷ്ട്രീയവത്കരിക്കുന്നത് സ്പോര്‍ട്സിന് ഗുണകരമാവില്ല’ -നാസര്‍ അല്‍ കാതിര്‍ വിശദീകരിച്ചു.

‘തൊഴിലാളിക്ഷേമത്തെക്കുറിച്ച്‌ സംസാരിക്കുന്നവരുണ്ട്. എന്നാല്‍, സംസാരിക്കുന്ന വിഷയത്തില്‍ അവര്‍ വിദഗ്ധരല്ല. എങ്കിലും അവര്‍ക്ക് മറുപടിയുണ്ട്. ഖത്തറില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അവര്‍ കുറച്ചുകൂടി പഠിക്കുമെന്നാണ് വിചാരിക്കുന്നത്. ഈ വിഷയങ്ങള്‍ വിദഗ്ധരായ ആളുകള്‍ക്ക് വിട്ട് അവര്‍ കളിയില്‍ ശ്രദ്ധിക്കട്ടെ. അസോസിയേഷനുകള്‍ അവരുടെ ടീമുകളുടെ ലോകകപ്പ് തയാറെടുപ്പില്‍ ഊന്നല്‍ നല്‍കട്ടെ’ -നാസര്‍ അല്‍ കാതിര്‍ പറഞ്ഞു. ഖത്തറിലെ തൊഴില്‍ അവകാശങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ യുവേഫ വര്‍ക്കിങ് ഗ്രൂപ്പുമായി സ്വിറ്റ്സര്‍ലന്‍ഡിലെ ഫിഫ ആസ്ഥാനത്ത് ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ട്, വെയില്‍സ് ഫുട്ബാള്‍ അസോസിയേഷനുകള്‍ തൊഴിലാളികളുടെ കഷ്ടപ്പാടുകള്‍ സംബന്ധിച്ച്‌ ആശങ്കകള്‍ പ്രകടിപ്പിക്കുകയും ഇതുസംബന്ധിച്ച ആംബാന്‍ഡ് അണിഞ്ഞ് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തരം വിഷയങ്ങളില്‍ ഫിഫ തീരുമാനമെടുക്കട്ടെ എന്ന് നാസര്‍ അല്‍ കാതിര്‍ മറുപടി നല്‍കി. എല്‍.ജി.ബി.ടി വിഷയം സംബന്ധിച്ച ചോദ്യത്തിന് ഖത്തറില്‍ വിവേചനമുണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘തങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്നാണ് എല്ലാവരോടും ആവശ്യപ്പെടാനുള്ളത്. നിങ്ങള്‍ മറ്റുള്ളവരെ ഉപദ്രവിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യാത്തിടത്തോളം ആര്‍ക്കും ഇവിടെ പ്രശ്നങ്ങളുണ്ടാവില്ല, എല്ലാവരെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നു’ -നാസര്‍ അല്‍ കാതിര്‍ വ്യക്തമാക്കി.

സ്വവര്‍ഗാനുരാഗത്തെ പിന്തുണക്കുന്ന മഴവില്‍ പതാകകള്‍ കാണികള്‍ വീശുന്നതും കളിക്കാര്‍ അവര്‍ക്ക് പിന്തുണ നല്‍കുന്ന ‘വണ്‍ലവ്’ ആംബാന്‍ഡ് ധരിക്കുന്നതും സംബന്ധിച്ച്‌ ഫിഫ തീരുമാനിക്കട്ടെയെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular