ഇന്ത്യയില്‍ നിന്ന് സ്വിസ് ബാങ്കുകളിലേക്കുള്ള നിക്ഷേപത്തില്‍ വലിയ ഇടിവെന്ന് റിപ്പോര്‍ട്ട്. സ്വിസ് ബാങ്കുകളുടെ ഇന്ത്യയിലെ ബ്രാഞ്ചുകള്‍ വഴിയും വ്യക്തികളും സ്ഥാപനങ്ങളും ഉള്‍പ്പെടെ നടത്തിയ നിക്ഷേപത്തില്‍ 11 ശതമാനത്തിന്റെ ഇടിവാണ് 2022 വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്.
ഇന്ത്യയില്‍ നിന്ന് 2021ലുള്ള നിക്ഷേപം 383 കോടി സ്വിസ് ഫ്രാങ്ക് ആയിരുന്നു. 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു 383 കോടി.
തൊട്ടു മുൻപുള്ള രണ്ടുവര്‍ഷവും നിക്ഷേപത്തില്‍ വര്‍ധനയുണ്ടായിരുന്നു. അതേസമയം നിക്ഷേപിക്കപ്പെട്ടതായി കരുതപ്പെടുന്ന കോടികളുടെ കള്ളപ്പണത്തിന്റെ കണക്ക് റിപ്പോര്‍ട്ടില്‍ ഉണ്ടാകില്ല.