ഹല്‍ദ്വാനി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കാമുകനെ കൊലപ്പെടുത്താൻ പാമ്ബാട്ടിക്ക് ക്വട്ടേഷൻ കൊടുത്ത് യുവതി. ജൂലൈ 15 നാണ് ഹല്‍ദ്വാനിയുടെ തീൻ പാനി പ്രദേശത്തിന് സമീപം കാറിനുള്ളില്‍ പാമ്ബുകടിയേറ്റ് മരിച്ച നിലയില്‍ വ്യവസായിയായ അങ്കിത് ചൗഹാന്‍റെ മൃതദേഹം കണ്ടെത്തിയത്.
കുടുബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് പാമ്ബാട്ടി അറസ്റ്റിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് യുവാവിന്റെ മരണത്തില്‍ മഹി എന്ന യുവതിയുടെ പങ്ക് പുറത്ത് വരുന്നത്. മരിച്ച അങ്കിതും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. എന്നാല്‍ ഇയാളുടെ ശല്യം ഒഴിവാക്കാനാണ് പാമ്ബാട്ടിക്ക് ക്വട്ടേഷൻ നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതക സംഘത്തില്‍ പാമ്ബാട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ ഉണ്ടായിരുന്നെന്നും മുഖ്യപ്രതി മഹി എന്ന ഡോളിയാണെന്നുംനൈനിറ്റാളിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് പങ്കജ് ഭട്ടിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹി അങ്കിത്തിനെ പണത്തിനായി വര്‍ഷങ്ങളായി ബ്ലാക് മെയില്‍ ചെയ്തിരുന്നെന്നും പിന്നീട് അയാളെ ഒഴിവാക്കാൻ ശ്രമം നടത്തിയെന്നും പൊലീസ് പറയുന്നു. എന്നാല്‍ ബന്ധത്തില്‍ നിന്ന് പിന്മാറാൻ യുവാവ് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് പാമ്ബാട്ടിക്ക് ക്വട്ടേഷൻ നല്‍കിയതെന്നും പൊലീസ് പറയുന്നു. മഹിയുള്‍പ്പെടെ ബാക്കി പ്രതികള്‍ ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് പറയുന്നു.