റിയാദ്: സൗദി സ്വദേശിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി. യൂസുഫ് ബിൻ ഈസ അല്‍ മുല്ല എന്നയാളെ മാരകായുധങ്ങള്‍കൊണ്ട് ആക്രമിക്കുകയും മുറിവേല്‍പ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രവാസിയായ ശ്രീലങ്കൻ സ്വദേശിയുടെ വധശിക്ഷയാണു സൗദിയുടെ കിഴക്കൻ പ്രവിശ്യയില്‍ നടപ്പിലാക്കിയത്.
വിചാരണക്കോടതിയും തുടർന്ന് അപ്പീല്‍ കോടതികളും പരമോന്നത നീതിപീഠവും ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ മാപ്പ് നല്‍കാൻ തയാറാകത്തിനെത്തുടർന്നു കോടതി ഉത്തരവ് നടപ്പിലാക്കാൻ രാജവിജ്ഞാപനമിറങ്ങി.
മറ്റൊരു കേസില്‍ തീവ്രവാദ സംഘടനകളുമായി ചേർന്ന് രാജ്യദ്രോഹ പ്രവർത്തനങ്ങളിലേർപ്പെട്ടതിന് സൗദി സ്വദേശിയെയും വധശിക്ഷയ്ക്ക് വിധേയനാക്കി. അബ്ദുറഹ്‌മാൻ ബിൻ സയർ ബിൻ അബ്ദുല്ല അല്‍ഷമ്മരിയുടെ വധശിക്ഷയാണ് റിയാദില്‍ നടപ്പിലാക്കിയത്.