ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തിനിടെയുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ഫുട്ബാളര്‍ ചിംഗ്ലെൻസന സിങ്.
വീടും താൻ നിര്‍മിച്ച ഫുട്ബാള്‍ ടര്‍ഫുമെല്ലാം അക്രമികള്‍ കത്തിച്ചുകളഞ്ഞതായി താരം വാര്‍ത്ത ഏജൻസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മേയ് മൂന്നിനാണ് സംഭവം. കോഴിക്കോട്ട് ഹൈദരാബാദ് എഫ്.സിക്കായി മോഹൻബഗാനെതിരെ എ.എഫ്.സി കപ്പ് പ്ലേ ഓഫ് കളിക്കുകയായിരുന്നു അപ്പോള്‍. ഡ്രസ്സിങ് റൂമിലെത്തിയപ്പോള്‍ പതിവില്ലാത്ത മെസേജുകളും കാളുകളും കണ്ടു.
തിരിച്ചുവിളിച്ചപ്പോള്‍ ആരെയും കിട്ടിയില്ല. ഭാഗ്യത്തിന് കുടുംബം അഭയകേന്ദ്രത്തിലേക്ക് രക്ഷപ്പെട്ടിരുന്നുവെന്ന് 27കാരനായ ചിംഗ്ലെൻസന പറഞ്ഞു. ”സമ്ബാദിച്ചതെല്ലാം പോയി. വീടും ചുരാചന്ദ്പുരില്‍ ഞാൻ നിര്‍മിച്ച ടര്‍ഫും എല്ലാം ചുട്ടെരിച്ചു. വളര്‍ന്നുവരുന്ന നിരവധി താരങ്ങളുണ്ട് മണിപ്പൂരില്‍. ഫുട്ബാള്‍ സ്കൂളില്‍ പോവാനൊന്നും അവര്‍ക്ക് സാമ്ബത്തികശേഷിയില്ല. അത്തരക്കാരെ സഹായിക്കുകയായിരുന്നു എന്റെ ലക്ഷ്യം. ആക്രമണത്തോടെ ഞങ്ങളുടെ എല്ലാം നഷ്ടമായി”-ഇന്ത്യൻ ടീമിന്റെയും ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദിന്റെയും ഡിഫൻഡറായ ചിംഗ്ലെൻസന കൂട്ടിച്ചേര്‍ത്തു.