ന്യൂയോര്‍ക്ക്: ഖാലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജറുടെ വധത്തിലെ ഇന്ത്യൻ പങ്കിനെ പറ്റി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രസ്താവന നടത്തിയത് ‘ ഫൈവ് ഐസ്’ സഖ്യരാജ്യങ്ങള്‍ക്കിടയില്‍ പങ്കുവച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കാനഡയിലെ യു.എസ് അംബാസഡര്‍ ഡേവിഡ് കോഹൻ.
യു.എസ്,യു.കെ,ഓസ്‌ട്രേലിയ,ന്യൂസിലൻഡ്,കാനഡ എന്നീ രാജ്യങ്ങളുടെ ഇന്റലിജൻസ് കൂട്ടായ്‌മയാണ് ‘ഫൈവ് ഐസ്’. എന്ത് വിവരങ്ങളാണ് പങ്കുവച്ചതെന്നോ അവ എങ്ങനെ ലഭിച്ചെന്നോ കോഹൻ വ്യക്തമാക്കിയില്ല. ഇതേപറ്റി കാനഡയും യു.എസും നിരവധി തവണ ആശയവിനിമയം നടത്തിയെന്നും കോഹൻ പറഞ്ഞു.