ന്യൂഡല്‍ഹി: എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ പി.എഫ് അക്കൗണ്ടുകള്‍ക്ക് പലിശ നല്‍കി തുടങ്ങി. 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ 8.15 ശതമാനം നിരക്കിലാണ് ഇ.പി.എഫ്.ഒ പലിശ നല്‍കുന്നത്.
ഇ.പി.എഫ്.ഒയുടെ ചില ഉപഭോക്താക്കള്‍ക്ക് നിലവില്‍ പലിശ ലഭിച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍ക്ക് അത് ഉടൻ തന്നെ നല്‍കുമെന്നാണ് ഇ.പി.എഫ്.ഒയുടെ വിശദീകരണം.
പലിശ നല്‍കുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും മുഴുവൻ പലിശയും നല്‍കും. ആര്‍ക്കും പലിശ നഷ്ടമുണ്ടാവില്ല. ദയവായി കാത്തിരിക്കണമെന്ന് ഇ.പി.എഫ്.ഒ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.24 കോടി ഇ.പി.എഫ്.ഒ അക്കൗണ്ടുകള്‍ക്ക് പലിശ നല്‍കിയെന്ന് കേന്ദ്ര തൊഴില്‍മന്ത്രി ഭുപേന്ദര്‍ യാദവ് പറഞ്ഞു. ടെക്സ്റ്റ് മെസേജ് വഴിയും ഉമങ് ആപ് വഴിയും ഇ.പി.എഫ്.ഒ വെബ്സൈറ്റ് വഴിയും പലിശ ക്രെഡിറ്റായോയെന്ന് പരിശോധിക്കാം.
ഇ.പി.എഫ്.ഒയാണ് എല്ലാവര്‍ഷത്തേയും പി.എഫ് പലിശനിരക്കുകള്‍ തീരുമാനിക്കുന്നത്. ഈ വര്‍ഷം ജൂലൈയിലാണ് പലിശനിരക്കുകള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഇ.പി.എഫ്.ഒ പലിശനിരക്കുകളില്‍ വൻ കുറവ് വരുത്തിയിരുന്നു. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പലിശ എത്തുകയും ചെയ്തു. 8.5 ശതമാനത്തില്‍ നിന്നും 8.10 ശതമാനമായാണ് പലിശനിരക്ക് കുറച്ചത്.