വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കെതിരെ വമ്ബൻ വിജയം നേടി കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീ ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയെ 153 റണ്‍സിന് പരാജയപെടുത്തികൊണ്ടാണ് സഞ്ജുവും കൂട്ടരും ക്വാര്‍ട്ടറില്‍ എത്തിയത്.
മത്സരത്തില്‍ കേരളം ഉയര്‍ത്തിയ 384 റണ്‍സിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന മഹാരാഷ്ട്രയ്ക്ക് 230 റണ്‍സ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലാണ് മഹാരാഷ്ട്രയെ തകര്‍ത്തത്. വൈശാഖ് ചന്ദ്രൻ മൂന്ന് വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം 137 പന്തില്‍ 144 റണ്‍സ് നേടിയ കൃഷ്ണ പ്രസാദ്, 95 പന്തില്‍ 120 റണ്‍സ് നേടിയ റോഹൻ കുന്നുമ്മല്‍ എന്നിവരുടെ സെഞ്ചുറി മികവിലാണ് വമ്ബൻ സ്കോര്‍ നേടിയത്. വിഷ്ണു വിനോദ് 23 പന്തില്‍ 43 റണ്‍സും അബ്ദുല്‍ ബാസിത് 18 പന്തില്‍ 35 റണ്‍സും നേടി. സഞ്ജു 25 പന്തില്‍ 29 റണ്‍സ് നേടി. ലിസ്റ്റ് എ ക്രിക്കറ്റില്‍ കേരളം നേടുന്ന ഏറ്റവും വലിയ വിജയം കൂടിയാണിത്.