കഴിഞ്ഞ ദിവസം രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തഴവ പഞ്ചായത്ത് ഓഫിസിന് സമീപമുള്ള പച്ചക്കറി കടയില്‍ നിന്ന് കിറ്റ് വാങ്ങിയ തൊടിയുർ സ്വദേശി ഉണ്ണികൃഷ്ണനും ഭാര്യക്കുമാണ് മർദനമേറ്റത്. കിറ്റില്‍ പഴകിയ പച്ചക്കറികള്‍ ഉണ്ടെന്ന് പറഞ്ഞതോടെയാണ് പ്രതി ആക്രമിക്കുകയായിരുന്നു. കടയില്‍ സൂക്ഷിച്ചിരുന്ന ഇരുമ്ബ് വടിയെടുത്ത് പ്രതി ദമ്ബതികളുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
ഇതേത്തുടർന്ന് ദമ്ബതികള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത കരുനാഗപ്പള്ളി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ മോഹിത്തിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷിഹാസ്, ഷമീർ, ഷാജിമോൻ, എ.എസ്.ഐ സന്തോഷ്, എസ്.സി.പി.ഒമാരായ രാജീവ്, ഹാഷിം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.