മാലദ്വീപില്‍ നിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. സൈനികരെ മാലദ്വീപില്‍ നിന്ന് പിൻവലിക്കണമെന്ന് മാലദ്വീപ് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
മാർച്ച് 10 ന് മുമ്ബായി അദ്ദുവിന്റെ തെക്കേയറ്റത്തുള്ള അറ്റോളില്‍ വിന്യസിച്ചിരുന്ന 25 ഇന്ത്യൻ സൈനിക ട്രൂപ്പുകള്‍ ദ്വീപസമൂഹം വിട്ടതായാണ് വിവരം. ദ്വീപുകളില്‍ നിന്ന് ചർച്ചയെത്തുടർന്ന് 89 ഇന്ത്യൻ സൈനിക ട്രൂപ്പുകളെയും അവരുടെ സപ്പോർട്ട് സ്റ്റാഫിനെയും പിൻവലിക്കുന്നത് മെയ് 10 നകം പൂർത്തിയാക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
ഇന്ത്യൻ സിവിലിയൻ സ്റ്റാഫ് മാലദ്വീപിലെ മൂന്ന് ഇന്ത്യൻ വിമാനങ്ങള്‍, രണ്ട് ഹെലികോപ്റ്ററുകള്‍, ഒരു ഫിക്‌സഡ് വിംഗ് വിമാനവും പ്രവർത്തിപ്പിക്കാൻ എത്തിയതായും വിവരമുണ്ട്. മാലദ്വീപ് ഇന്ത്യൻ സൈനികരുടെ പിന്മാറ്റത്തിനിടെ ചൈനയുമായി സൈനിക സഹായ കരാറില്‍ ഒപ്പുവച്ചു.