മലപ്പുറം: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ വളരെ എളുപ്പത്തിലും സുതാര്യമായും പിരിച്ചെടുക്കാൻ മൊബൈല്‍ ആപ്ലിക്കേഷൻ നിർമിച്ചതിനുപിന്നില്‍ മലപ്പുറത്തെ മൂന്നുപേരുടെ പ്രയത്നമുണ്ട്.
ഒതുക്കുങ്ങല്‍ മുനമ്ബത്ത് സ്വദേശി അശ്ഹർ, കുഴിമണ്ണ സ്വദേശി മുഹമ്മദ് ഷുഹൈബ്, ആനക്കയം സ്വദേശി മുഹമ്മദ് ഹാഷിം എന്നിവരാണിവർ.
‘സേവ് അബ്ദുള്‍ റഹിം’ ആപ്പിന്റെ ലോഗോ
‘സ്പൈൻ കോഡ്സ്’ എന്ന മലപ്പുറത്തെ ഇവരുടെ സോഫ്റ്റ്വേർ കമ്ബനിയിലാണ് ഈ ആപ്പ് നിർമിച്ചത്. 2017-ല്‍ തുടങ്ങിയ കമ്ബനി നിരവധി ആപ്പുകളാണ് ഇതിനോടകം വിവിധ ആവശ്യങ്ങള്‍ക്കായി നിർമിച്ചുനല്‍കിയത്. മുസ്ലിം ലീഗിന്റെ ആസ്ഥാനമന്ദിര നിർമാണത്തിന് പണം സ്വരൂപിക്കാൻ വേണ്ടിയും യൂത്ത് കോണ്‍ഗ്രസിന് ദേശീയതലത്തില്‍ പണം സ്വരൂപിക്കുന്നതിനുവേണ്ടിയുമൊക്കെ ആപ്പ് നിർമിച്ചതും ഇവരാണ്.