ഇറാൻ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന വയനാട് സ്വദേശി ധനേഷ് വീട്ടിലേക്ക് വിളിച്ച് സുരക്ഷിതനാണെന്ന് അറിയിച്ചതായി കുടുംബം.
ധനേഷിനോട് എവിടെ നിന്നാണ് വിളിച്ചതെന്ന് ചോദിച്ചെങ്കിലും ഫോണ്‍ ബന്ധം വിഛേദിക്കപ്പെട്ടു എന്നും കുടുംബം വിശദമാക്കി.
ഇൻ്റർനെറ്റ് കോളാണ് വിളിച്ചതെന്നും ശബ്ദം തിരിച്ചറിയുന്ന വിധത്തില്‍ വ്യക്തമായിരുന്നില്ലെന്നും വീട്ടുകാർ പറഞ്ഞു. എം എസ് സി കമ്ബനി കപ്പലിലുള്ള ജീവനക്കാർ സുരക്ഷിതരെന്ന് അറിയിച്ചു. കമ്ബനി അധികൃതർ പാലക്കാട് സ്വദേശിയുടെ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. കപ്പലില്‍ കുടുങ്ങിയ സുമേഷുമായി ബന്ധപ്പെടാനുള്ള സൗകര്യമൊരുക്കാമെന്ന് അധികൃതർ ഉറപ്പു നല്‍കിയതായും കുടുംബം വ്യക്തമാക്കി.