പട്ന: ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ ബിഹാറിലെത്തിയത് വലിയ 5 ബാഗുകളുമായെന്ന് തേജസ്വി യാദവ്. വോട്ടെടുപ്പ് നടക്കുന്നിടത്ത് ബാഗുകള്‍ എത്തിക്കുകയും ചെയ്തുവെന്ന് ഗുരുതര ആരോപണമാണ് തേജസ്വി യാദവ് നഡ്ഡയ്ക്കെതിരെ ഉന്നയിച്ചത്.
ബിഹാറില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ആരോപണം ഉന്നയിച്ചത്. ബാഗുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
”വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടി. മോദി കാരണം സ്ത്രീകള്‍ക്കു താലി വാങ്ങാൻ പോലും സാധിക്കുന്നില്ല. ഭർത്താവിന്റെ ദീർഘായുസ്സിനായാണ് സ്ത്രീകള്‍ താലി അണിയുന്നത്. നോട്ട് നിരോധനകാലത്ത് സ്ത്രീകളുടെ താലി പോലും മോദി സർക്കാർ അപഹരിച്ചു. അന്ന് ക്യൂവില്‍ നിന്ന് നിരവധിപേർ മരിച്ചു.
കർഷക സമരത്തില്‍ നിരവധിപേർ രക്തസാക്ഷികളായി. കോവിഡ് ബാധിച്ച് നിരവധിപേർ മരിച്ചു. ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പകരം മോദി പത്തുവർഷത്തെ പ്രവർത്തനങ്ങളുടെ കണക്കുപറയണം.”- തേജസ്വി യാദവ് പറഞ്ഞു.