ഇസ്രായേലി സർക്കാരിനോടും ജൂതരോടുമുള്ള വിരോധം വിദ്വേഷ പരാമർശത്തിലൂടെ അവതരിപ്പിച്ച പാലസ്തീൻ അനുകൂലിയുടെ വീഡിയോ വൈറലാകുന്നു.
അമേരിക്കയില്‍ വച്ച് നടന്ന ഹമാസ് അനുകൂല റാലിക്കിടെയായിരുന്നു ഒരു പാശ്ചാത്യ വൃദ്ധ വിദ്വേഷ പരാമർശം നടത്തിയത്. കഴിഞ്ഞ ദിവസം അമേരിക്കയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള വാൻകോവറില്‍ വച്ച് നടന്ന പ്രതിഷേധ റാലി വലിയ ചർച്ചയായതിന് പിന്നാലെയാണ് റാലിയില്‍ പങ്കെടുത്ത വനിതയുടെ വിവാദ പരാമർശത്തിന്റെ വീഡിയോ പുറത്തുവരുന്നത്.
“ബലാത്സംഗം ചെയ്യപ്പെടാൻ പോലും കൊള്ളാത്തവരാണ് ജൂതസ്ത്രീകള്‍, അത്രയും വൃത്തികെട്ടവരാണ്” എന്നായിരുന്നു പാലസ്തീൻ അനുകൂലിയായ വയോധികയുടെ വാക്കുകള്‍. ഗർഭനിരോധന ഉറ ഉപയോഗിച്ചിട്ടാണെങ്കില്‍ വലിയ കുഴപ്പമില്ലെന്നും അവർ കൂട്ടിച്ചേർത്തു. മുന്നില്‍ ജൂതസ്ത്രീ നില്‍ക്കുമ്ബോഴായിരുന്നു അങ്ങേയറ്റം വിദ്വേഷം നിറഞ്ഞ പ്രയോഗം പാലസ്തീൻ അനുകൂലി പ്രയോഗിച്ചത്.
ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിനിടെ ഇസ്രായേലിലെ നിരവധി ജൂത സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതായി വാർത്തകള്‍ പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഹമാസ് അനുകൂലിയായ സ്ത്രീ വിവാദപരാമർശം നടത്തിയത്.
കാലിഫോർണിയയിലെ UCLA കാമ്ബസില്‍ വച്ച് നടന്ന മറ്റൊരു ഹമാസ് അനുകൂല റാലിക്കിടെ ജൂത യുവതിയെ മർദിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. അഞ്ച് പേരടങ്ങുന്ന വിദ്യാർത്ഥി സംഘമാണ് യുവതിയെ ക്രൂരമായി ആക്രമിച്ചത്. തലപൊട്ടി ചോരയൊഴുകുന്ന യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.