Tuesday, May 7, 2024
HomeKeralaആലത്തൂരില്‍ നിന്ന് നാടുവിട്ട സൂര്യ മുംബൈയില്‍ താമസിച്ചതിന്റെ പിന്നിലെ യാഥാര്‍ഥ്യം പുറത്ത്: ആദ്യം പോയത് കോയമ്ബത്തൂരിലേക്ക്

ആലത്തൂരില്‍ നിന്ന് നാടുവിട്ട സൂര്യ മുംബൈയില്‍ താമസിച്ചതിന്റെ പിന്നിലെ യാഥാര്‍ഥ്യം പുറത്ത്: ആദ്യം പോയത് കോയമ്ബത്തൂരിലേക്ക്

പാലക്കാട്: കേരള പോലീസിനെ വട്ടം കറക്കിയ കേസായിരുന്നു കോളേജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയുടേത്.

മൂന്നു മാസങ്ങള്‍ നീണ്ടു നിന്ന തിരച്ചിലിനൊടുവില്‍ ആലത്തൂരില്‍ നിന്നും കാണാതായെ സൂര്യയെ പോലീസ് കണ്ടെത്തിയത് മുംബൈയില്‍ നിന്നായിരുന്നു. മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ മറ്റു രേഖകളോ ഒന്നും തന്നെയില്ലാതെ പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത് പോലീസിനെ കൂടുതല്‍ കുഴപ്പിച്ചു. മൂന്ന് മാസങ്ങള്‍ക്കിപ്പുറം പാലക്കാട്ടുകാരിയെ മുംബൈയില്‍ നിന്ന് കണ്ടെത്തുമ്ബോള്‍ ദുരൂഹതകള്‍ ഏറെയായിരുന്നു.

വീട്ടില്‍ നിന്നും സൂര്യ നേരെ പോയത് കോയമ്ബത്തൂരിലേക്ക് ആയിരുന്നു. അവിടെന്നും മുംബൈയ്ക്ക് സൂര്യ വണ്ടി കയറി. ഈ യാത്രയില്‍ പരിചയപ്പെട്ട ഒരാളാണ് പെണ്‍കുട്ടിയെ മുംബൈയിലെ തമിഴ് കുടുംബത്തില്‍ എത്തിച്ചത്. ഈ കുടുംബത്തിനൊപ്പമാണ് പെണ്‍കുട്ടി മൂന്ന് മാസമായി താമസിച്ചു വന്നത്. ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയ സൂര്യ, പാലക്കാട്ടു നിന്ന് തീവണ്ടിമാര്‍ഗം കോയമ്ബത്തൂര്‍ വഴി മുംബൈയിലേക്കാണ് പോയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. തീവണ്ടിയില്‍ നിന്ന് ഒരാളെ പരിചയപ്പെടുകയും ഇയാള്‍ വഴി മുംബൈയിലെ ഒരു തമിഴ് കുടുംബത്തിനൊപ്പം താമസം ആരംഭിക്കുകയും ചെയ്തു.

അച്ഛനും അമ്മയും ഇല്ലെന്നും അനാഥയാണെന്നുമാണ് പെണ്‍കുട്ടി ഇവരോട് പറഞ്ഞിരുന്നത്. തിരിച്ചറിയല്‍ രേഖകളോ മറ്റോ കൈയില്‍ ഇല്ലാത്തതിനാല്‍ ഹോസ്റ്റലുകളില്‍ താമസം ശരിയാക്കാന്‍ കഴിഞ്ഞില്ല.ഇതോടെയാണ് തമിഴ് കുടുംബത്തിനൊപ്പം അവരുടെ വീട്ടില്‍ താമസിപ്പിച്ചത്. കഴിഞ്ഞ മൂന്നുമാസമായി ഈ കുടുംബത്തോടൊപ്പം സുരക്ഷിതമായി താമസിച്ചുവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കേസില്‍ ഗോവയിലേക്ക് വരെ പൊലീസ് അന്വേഷണം നീണ്ടിരുന്നു. മകള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സൂര്യയുടെ മാതാപിതാക്കള്‍.

ഒടുവില്‍ പെണ്‍കുട്ടിയെ കണ്ടെത്തുമ്ബോള്‍ കേരളാ പൊലീസിനാണ് കുടുംബം നന്ദി പറയുന്നത്. ഇതിനിടെ മൊബൈല്‍ ഫോണ്‍ എടുക്കാത്ത പെണ്‍കുട്ടി സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കുമോ എന്ന പരിശോധയിലായിരുന്നുപൊലീസ്. ഇതിനായി സൈബര്‍ സെല്‍ സദാസമയവും നിരീക്ഷിച്ചിരുന്നു. എന്നാല്‍, പൊലീസിന് പിടികൊടുക്കാതിരിക്കാന്‍, മൂന്ന് മാസത്തോളം പെണ്‍കുട്ടി സാമൂഹികമാധ്യമങ്ങളൊന്നും ഉപയോഗിച്ചില്ല. അടുത്തിടെ, ഫേസ്‌ബുക്ക് അക്കൗണ്ട് വീണ്ടും ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്.

ഫേസ്‌ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച ഐ.പി. അഡ്രസും ലൊക്കേഷനും സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. ഈ വിവരം ആലത്തൂര്‍ പൊലീസിന് ഉടന്‍തന്നെ കൈമാറി. തുടര്‍ന്ന് ആലത്തൂരില്‍നിന്നുള്ള പൊലീസ് സംഘം മുംബൈയിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ച കുടുംബം യഥാര്‍ഥ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് നല്‍കുന്നവിവരം. പൊലീസ് അന്വേഷിച്ച്‌ എത്തുമ്ബോഴാണ് പെണ്‍കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരം ഈ കുടുംബവും അറിയുന്നത്. അനാഥയാണെന്ന് കരുതിയാണ് ഇവര്‍ പെണ്‍കുട്ടിയെ വീട്ടില്‍ താമസിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ ആലത്തൂരില്‍ എത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പൊലീസ്. 2021 ഓഗസ്റ്റ് 30-ാം തീയതിയാണ് സൂര്യ കൃഷ്ണനെ കാണാതായത്. ആലത്തൂരിലെ വീട്ടില്‍നിന്ന് പുസ്തകം വാങ്ങാനായി ആലത്തൂര്‍ ടൗണിലേക്ക് പോയ പെണ്‍കുട്ടിയെക്കുറിച്ച്‌ പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.ഒരു ബാഗില്‍ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യ വീട് വിട്ടിറങ്ങിയിരുന്നത്. മൊബൈല്‍ ഫോണോ എ.ടി.എം. കാര്‍ഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല. ഇതിനിടെ, വീടിന് സമീപത്തെ വഴിയിലൂടെ പെണ്‍കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യവും ലഭിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular