സിനിമയില്‍ സജീവമായിരുന്ന കാലത്തിനെക്കുറിച്ച് നടി സുചിത്ര മനസു തുറന്നു. ആ കാലത്ത് തന്റെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടായിരുന്നെന്നും തന്റെ പേരില്‍ അവര്‍ ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങളും സാമൂഹ്യ പ്രവര്‍ത്തനങ്ങളും ചെയ്തിട്ടുണ്ടെന്നും സുചിത്ര പറഞ്ഞു.
എന്നാല്‍, അതിന്റെ പേരില്‍ തന്നോട് അവര്‍ ഒരു തരത്തിലുള്ള സാമ്ബത്തികസഹായവും ചോദിച്ചിട്ടില്ലെന്നും സുചിത്ര വ്യക്തമാക്കി. മഴവില്‍ മനോരമയില്‍ ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ആയിരുന്നു ഇക്കാര്യങ്ങള്‍ സുചിത്ര പറഞ്ഞത്. ഹിറ്റ്ലര്‍ സിനിമയില്‍ ജഗദീഷിന്റെ ജോഡിയാകാന്‍ വിസമ്മതം പ്രകടിപ്പിച്ച കഥയും സുചിത്ര തുറന്നു പറഞ്ഞു.
ഉര്‍വശി, ശോഭന എന്നിവര്‍ മുന്‍നിര താരങ്ങളായി തിളങ്ങി നിന്നിരുന്ന തൊണ്ണൂറുകളിലാണ് താനും സിനിമയിലേക്ക് എത്തിയത്. ആ സമയത്ത് കാസര്‍കോട് തന്റെ പേരില്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ ഉണ്ടായിരുന്നു. തനിക്ക് ചമ്മലായിരുന്നതിനാല്‍ അവരെ നിരുത്സാഹപ്പെടുത്താന്‍ പരമാവധി നോക്കി. പക്ഷേ, അവര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയി. ഇന്നുവരെ അവര്‍ ഒരു സാമ്ബത്തികസഹായവും ചോദിച്ചിട്ടില്ല. അന്ന് അവരെ പ്രോത്സാഹിപ്പിച്ചില്ലല്ലോ എന്ന് ഓര്‍ത്ത് ഇപ്പോള്‍ വിഷമം തോന്നാറുണ്ടെന്നും സുചിത്ര പറഞ്ഞു. അക്കാലത്ത് ആരാധകരുടെ കത്തുകള്‍ വരുമായിരുന്നു. അച്ഛന്‍ സ്ട്രിക്റ്റ് ആയിരുന്നതിനാല്‍ പോസ്റ്റ് മാന്‍ കൊണ്ടുവരുന്ന എഴുത്തുകള്‍ ഫില്‍ട്ടര്‍ ചെയ്ത് ആയിരുന്നു കാണിച്ചിരുന്നത്. കുറേ എഴുത്തുകള്‍ കാണിച്ചിരുന്നില്ല. ഈ കത്തുകളെല്ലാം വീട്ടിലെ ഒരു മുറിയില്‍ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് അമേരിക്കയില്‍ പോയി വന്നതിനു ശേഷമാണ് ഈ കത്തുകളെല്ലാം കണ്ടത്. എന്നാല്‍, ആ സമയത്ത് അതൊന്നും വായിക്കാന്‍ തോന്നിയില്ല. തന്റേതെന്ന് പറയാന്‍ ഒരു ഹിറ്റ് ചിത്രം പോലുമില്ലെങ്കിലും അര്‍ഹിക്കുന്നതില്‍ കൂടുതല്‍ സ്നേഹം പ്രേക്ഷകര്‍ തനിക്ക് തന്നിട്ടുണ്ടെന്നും സുചിത്ര പറഞ്ഞു.
ജഗദീഷ് – സിദ്ദിഖ് താരങ്ങളുടെ നായികയായി താന്‍ ടാഗ് ചെയ്യപ്പെട്ടിരുന്നു. ഈ കോമ്ബിനേഷനിലുള്ള സിനിമകള്‍ അല്ലാതെ ചെയ്ത ചിത്രങ്ങള്‍ കുറവാണ്. ഒരു ചേഞ്ച് വേണമെന്ന് തോന്നിയതു കൊണ്ടാണ് ഹിറ്റ്ലറില്‍ അഭിനയിക്കുമ്ബോള്‍ ജഗദീഷേട്ടന്റെ നായികയായി വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യണമെന്ന് പറഞ്ഞത്. ജഗദീഷേട്ടനോടു ചര്‍ച്ച ചെയ്തതിനു ശേഷമാണ് അങ്ങനെ പറഞ്ഞത്. അതൊരിക്കലും ജഗദീഷേട്ടനോടൊപ്പം അഭിനയിക്കാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടല്ലെന്നും സുചിത്ര വ്യക്തമാക്കി.