എല്ലാദിവസവും വൈകിട്ട് സഹോദരനെ ഫോണില്‍ വിളിക്കുന്ന ഉര്‍വശി, ഡിസംബര്‍ 13-ന് സഹോദരനെ വിളിച്ചിരുന്നില്ല. വീട്ടിലേക്ക് എത്തിയതുമില്ല, ഇതോടെ സംശയം തോന്നിയ സഹോദരങ്ങള്‍ നെരൂള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് നാലുദിവസങ്ങള്‍ക്ക് ശേഷം നദിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.സംഭവ സ്ഥലത്തിന് സമീപം സിസിടിവി ക്യാമറകളോ മറ്റുതെളിവുകളോ ഇല്ലാതിരുന്നത് അന്വേഷണത്തില്‍ വെല്ലുവിളിയായി. ഇതിനിടെ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ മൃതദേഹത്തില്‍ നിന്ന് ലഭിച്ച പുതിയ ബ്രാന്‍ഡഡ് ചെരുപ്പ് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി നവിമുംബൈയിലെ വിവിധ ചെരിപ്പുകടകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.
കാണാതാവുന്നതിന് എട്ടുദിവസം മുമ്ബ് ഉര്‍വശി വാസിയിലെ ഒരു ചെരിപ്പുകടയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഈ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. യുവതിക്കൊപ്പം ബോഡി ബില്‍ഡറെന്ന് തോന്നുന്ന ഒരു യുവാവുമുണ്ടായിരുന്നു. ഇതോടെ വാസിയിലെയും പരിസരപ്രദേശങ്ങളിലെയും ജിംനേഷ്യങ്ങള്‍ കേന്ദ്രീകരിച്ചായി അന്വേഷണം. തുടര്‍ന്നാണ് കോപര്‍ഖൈരാനയിലെ ജിംനേഷ്യത്തില്‍ പരിശീലകനായ റിയാസ് ഖാനാണ് ഉര്‍വശിക്കൊപ്പം ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞത്.
ഇതോടെ റിയാസിനെയും പിന്നാലെ കൂട്ടുപ്രതിയായ ഇമ്രാന്‍ ഖാനെയും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഉര്‍വശിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ തള്ളുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഉര്‍വശിയുമായി അടുപ്പത്തിലായിരുന്നുവെന്ന് റിയാസ് ഖാന്‍ പറയുന്നു. എന്നാല്‍ കല്യാണം കഴിക്കാന്‍ ഉര്‍വശി നിര്‍ബന്ധിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും റിയാസ് ഖാന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.