ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സ്ത്രീയെ പുള്ളിപ്പുലി കടിച്ചുകൊന്നു. സുക്കിംഗ്ദംഗില്‍ ഇന്നലെയാണ് സംഭവം. ദുര്‍വ ഗ്രാമത്തിലെ ചന്ദ്രവതിയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കാൻ പോയതായിരുന്നു ചന്ദ്രവതി.
പുലി ആക്രമിച്ച ശേഷം ചന്ദ്രവതിയെ കാട്ടിലേക്ക് വലിച്ചിഴച്ചു. കൂടെയുണ്ടായിരുന്ന മറ്റ് സ്ത്രീകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരാണ് നാട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ സമീപത്തെ കാട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.
മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി. ചന്ദ്രവതിയുടെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ചന്ദ്രവതിക്കുള്ളത്.