ബ്രിഡ്ജ് ടൗണ്‍: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരമ്ബരയിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് എഴ് മണി മുതല്‍ ബ്രിജ്ടൗണിലാണ് മത്സരം.
ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയെ വീഴ്‌ത്താനൊരുക്കിയ സ്പിൻ കെണി ആദ്യ മത്സരത്തിലും വിൻഡീസ് ഒരുക്കിയെങ്കിലും 5 വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ മറുപടി പറഞ്ഞത്. പരമ്ബര സ്വന്തമാക്കുക എന്ന ലക്ഷഅയത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് വെല്ലുവിളി ഉയര്‍ത്താൻ വെസ്റ്റ് ഇൻഡീസിന് കഴിഞ്ഞില്ല. 23 ഓവറില്‍ 114 റണ്‍സിന് വിൻഡീസ് പുറത്തായപ്പോള്‍ ഇന്ത്യ 22.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടിയിരുന്നു.
ആദ്യമത്സരത്തിലെ ബാറ്റിംഗില്‍ ഇന്ത്യ ഒട്ടനവധി പരീക്ഷണങ്ങള്‍ നടത്തി. ഓപ്പണിംഗില്‍ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ഇന്ത്യക്കായി ഇറങ്ങി. തുടര്‍ന്ന് സൂര്യ കുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ ഠാക്കൂല്‍ എന്നിവര്‍ക്ക് അവസരം നല്‍കി. പിന്നീടിറങ്ങിയ ക്യാപ്റ്റൻ രോഹിത് ശര്‍മ്മയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യയുടെ ജയം ഉറപ്പിക്കുകയായിരുന്നു.