2025 വരെ കരാര്‍ ദീര്‍ഘിപ്പിക്കാനുള്ള ശ്രമമാണ് പിഎസ്ജി നടത്തിയത്. എന്നാല്‍, ക്ലബ്ബിന്‍റെ ഭാഗത്തുനിന്നുള്ള പുതിയ ഒരു പേപ്പറിലും ഒപ്പുവയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് കൈലിയൻ എംബാപ്പെ എന്നാണു റിപ്പോര്‍ട്ട്.
2024ല്‍ കരാര്‍ അവസാനിക്കുന്ന എംബാപ്പെ, പുതിയ കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ പിഎസ്ജിക്ക് കനത്ത നഷ്ടമാകും. കരാര്‍ അവസാനിച്ചാല്‍ എംബാപ്പെ ഫ്രീ ഏജന്‍റായി മാറും എന്നതിനാലാണിത്.
പിഎസ്ജിക്കൊപ്പം 2023-24 സീസണ്‍ മത്സരങ്ങളില്‍ പന്തുതട്ടുന്ന എംബാപ്പെ, ജനുവരി ട്രാൻസ്ഫര്‍ വിൻഡോയിലൂടെ പുറത്തേക്കു പറക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.
സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് എംബാപ്പെ ചേക്കേറിയേക്കുമെന്നാണു സൂചനകള്‍. അതേസമയം, സീസണിലേക്കു പുതിയതായി കളിക്കാര്‍ എത്തില്ലെന്ന് റയല്‍ മാഡ്രിഡ് പരിശീലകൻ കാര്‍ലോസ് ആൻസിലോട്ടി കഴിഞ്ഞ ദിവസം തീര്‍ത്തുപറഞ്ഞിരുന്നു.
എംബാപ്പെയുടെ ട്രാൻസ്ഫറിനായി 250 മില്യണ്‍ യൂറോയാണ് (2232 കോടി രൂപ) പിഎസ്ജി ആവശ്യപ്പെട്ടിരിക്കുന്നത്.