ഹിൻഡൻബര്‍ഗ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹരജികളില്‍ ഇന്ന് സുപ്രീംകോടതി വിധി പുറത്ത് വരാനിരിക്കെ അദാനി ഓഹരികള്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി.
15 ശതമാനം നേട്ടത്തോടെയാണ് പല അദാനി ഓഹരികളും വ്യാപാരം ആരംഭിച്ചത്. അദാനി എനര്‍ജി സൊലുഷൻസ് ആണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 10 ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്.അദാനി കമ്ബനികളുടെ വിപണിമൂല്യം 15 ലക്ഷം കോടിയായി ഉയര്‍ന്നു.
അദാനി ടോട്ടല്‍ ഗ്യാസ് എട്ട് ശതമാനവും എൻ.ഡി.ടി.വി ഏഴ് ശതമാനവും നേട്ടമുണ്ടാക്കി. അദാനി വില്‍മര്‍, അദാന എന്റര്‍പ്രൈസ്, അദാനി പവര്‍ എന്നിവ അഞ്ച് മുതല്‍ ആറ് ശതമാനം വരെ ഉയര്‍ന്നു. അദാനിയുടെ ഏറ്റവും പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നായ അദാനി പോര്‍ട്സിന്റെ ഓഹരി വില മൂന്ന് ശതമാനം ഉയര്‍ന്നു.
അദാനിക്കെതിരെ ഹിൻഡൻബര്‍ഗ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് ഇന്ന് വിധി വരുന്നത്. നവംബറില്‍ തന്നെ കോടതി കേസില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു. പിന്നീട് കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസില്‍ വിധി പറയുക. നേരത്തെ അദാനിക്കെതിരായ സെബി അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയ ഹരജിക്കാര്‍ക്കെതിരെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.