ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വോട്ടെണ്ണല്‍ മന്ദഗതിയില്‍. രാജ്യത്തെ ഇന്റർനെറ്റ് നിരോധനം വോട്ടെണ്ണലിനെ ബാധിച്ചു.
ഔദ്യോഗിക ഫലം വൈകിയേക്കും. ആക്രമണ സാദ്ധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഫലസൂചനകള്‍ ജയിലിലായ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടിയ്‌ക്ക് (പിടിഐ) അനുകൂലമാണ്.
പിടിഐ പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങി. ജനവിധി എതിരാളികള്‍ അംഗീകരിക്കണമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എതിരാളികളും സൈന്യവും ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഇമ്രാൻ പക്ഷം ആരോപിച്ചു.