കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ കൃത്യനിർവഹണം തുടർന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജലബോർഡുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഉത്തരവിറക്കിയത്.
സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാല്‍ ലഫ്. കെജ്രിവാളിന്റെ നടപടി ചോദ്യം ചെയ്ത് ഗവർണർക്ക് പരാതി നല്‍കി. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. വ്യാജമായി കെട്ടിചമച്ചതാണോ എന്നതില്‍ അന്വേഷണം വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയായി അറസ്റ്റിന് ശേഷവും ഭരണം തുടരാൻ സാധിക്കുമോ എന്ന ചർച്ചകള്‍ നടക്കുന്നതിനിടയിലാണ് അരവിന്ദ് കെജ്രിവാള്‍ ഉത്തരവിറക്കിയത്. രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് പുറത്തിറത്തിയത്. ദില്ലിയിലെ ജനങ്ങള്‍ക്കായി ജയിലില്‍ നിന്ന് കെജ്രിവാള്‍ പ്രവർത്തിക്കുന്നുവെന്ന് മന്ത്രി അതീഷി പറഞ്ഞു. ദില്ലിയിലെ ജനങ്ങളാണ് കെജ്രിവാളിന്റെ കുടുംബമെന്ന് അതീഷി കൂട്ടിച്ചേര്‍ത്തു.