Tuesday, April 30, 2024
HomeIndiaമുസ്‌ലിം ജനസംഖ്യ: സംഘ്പരിവാര്‍ നുണകളും യാഥാര്‍ഥ്യവും

മുസ്‌ലിം ജനസംഖ്യ: സംഘ്പരിവാര്‍ നുണകളും യാഥാര്‍ഥ്യവും

സ്തുതകളോടും സ്ഥിതി വിവരക്കണക്കുകളോടും സംവദിക്കാന്‍ കഴിയാത്തവര്‍ നുണകളെയും കുപ്രചരണങ്ങളെയും കൂട്ടുപിടിച്ച്‌ സന്ദേഹങ്ങള്‍ പരത്താന്‍ ശ്രമിക്കും.

RSSനെ Rumour Spreading Society എന്ന് വിശേഷിപ്പിക്കുന്നത് വെറുതെയല്ല. ഒരേ നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് അവരുടെ രീതി. മുസിലിം സമുദായത്തിലെ ജനസംഖ്യാ വര്‍ധനയുമായി ബന്ധപ്പെടുത്തി സംഘ്പരിവാര്‍ വലിയ നുണകളാണ് ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ മുസിലിം സമുദായത്തിലെ ജനസംഖ്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലത്തെ സെന്‍സസ് കണക്കുകള്‍ എന്തു പറയുന്നുവെന്ന് പരിശോധിക്കാം: 1951 മുതല്‍ 2011 വരെയുള്ള കാലയളവില്‍ നടന്ന സെന്‍സസുകളില്‍ നിന്ന് ഹിന്ദു-മുസ്‌ലിം ജനസംഖ്യയിലുണ്ടായ മാറ്റം മനസ്സിലാക്കാവുന്നതാണ്.

2001-2011 കാലയളവില്‍ ഹിന്ദുക്കള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 19.92 ശതമാനത്തില്‍ നിന്നും 16.76 ശതമാനമയി കുറയുകയുണ്ടായി. ഇതേ കാലയളവിലെ മുസ്‌ലിം ജസംഖ്യാ വളര്‍ച്ച 29.52 ശതമാനത്തില്‍ നിന്ന് 24.60% ആയും കുറഞ്ഞു. 2011-21 കാലയളവിലും സമാനമായ രീതിയില്‍ ഇടിവ് തുടരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2011-21 കാലയളവില്‍ ഹിന്ദുക്കള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 16.76 ശതമാനത്തില്‍ നിന്ന് 15.7 ശതമാനമായും മുസ്‌ലിംകള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 24.60 ശതമാനത്തില്‍ നിന്ന് 18.2% ആയി കുത്തനെ ഇടിഞ്ഞേക്കാമെന്നാണ് പ്രവചനങ്ങള്‍.

ഇതനുസരിച്ച്‌ 1951-ല്‍ മുസ്‌ലിം ജനസംഖ്യ 9.8% ആയിരുന്നത് 2011-ല്‍ എത്തുമ്ബോഴേക്കും 14.2% ആയി ഉയര്‍ന്നുവെന്നതും, ഇതേ കാലയളവില്‍ ഹിന്ദുക്കളുടെ ജനസംഖ്യ 80.3%ത്തില്‍ നിന്ന് 79.80% ആയി കുറഞ്ഞുവെന്നതും യാഥാര്‍ഥ്യമാണ്. എന്നാല്‍, ഈയൊരു കണക്കുകളെ അടിസ്ഥാനപ്പെടുത്തി വിദൂര ഭാവിയിലെങ്കിലും മുസ്‌ലിംകള്‍ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യയെ മറികടക്കുമെന്ന് പറയാന്‍ കഴിയുമോ?

ഈയൊരു സന്ദേഹത്തിന് ഉത്തരം കണ്ടെത്താന്‍ രാജ്യത്ത് 1992-93 കാലയളവുതൊട്ട് നടന്ന നാല് ദേശീയ കുടുംബാരോഗ്യ സര്‍വേകള്‍ (NFHS: 1992-93, 1998-99, 2005-06, 2015-16) നല്‍കുന്ന ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും.

ജനസംഖ്യാ വളര്‍ച്ചയില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലയളവില്‍ നിന്ന് ഭിന്നമായ പ്രവണതയാണ് ഇന്ത്യയില്‍ കണ്ടുവരുന്നതെന്ന് വിവിധ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. പുതു സഹസ്രാബ്ദത്തിന്റെ ആദ്യ ദശകത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വിവിധ മതങ്ങളുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ ഇടിവ് സംഭവിച്ചതായി കാണാം. 2001-2011 കാലയളവില്‍ ഹിന്ദുക്കള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 19.92 ശതമാനത്തില്‍ നിന്നും 16.76 ശതമാനമയി കുറയുകയുണ്ടായി. ഇതേ കാലയളവിലെ മുസ്‌ലിം ജസംഖ്യാ വളര്‍ച്ച 29.52 ശതമാനത്തില്‍ നിന്ന് 24.60% ആയും കുറഞ്ഞു. 2011-21 കാലയളവിലും സമാനമായ രീതിയില്‍ ഇടിവ് തുടരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2011-21 കാലയളവില്‍ ഹിന്ദുക്കള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 16.76 ശതമാനത്തില്‍ നിന്ന് 15.7 ശതമാനമായും മുസ്‌ലിംകള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 24.60 ശതമാനത്തില്‍ നിന്ന് 18.2% ആയി കുത്തനെ ഇടിഞ്ഞേക്കാമെന്നാണ് പ്രവചനങ്ങള്‍ (2021ലെ സെന്‍സസ് നടന്നിട്ടില്ലാത്തതിനാല്‍ വളര്‍ച്ചാ പ്രവചനങ്ങളുടെ യാഥാര്‍ഥ്യമെന്തെന്ന് മനസ്സിലാക്കാന്‍ സാധ്യമല്ല). 2031-ലും ജനസംഖ്യാ വളര്‍ച്ചയില്‍ സമാനമായ പ്രവണത തുടരുമെന്ന് ജനസംഖ്യാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മേല്‍പ്പറഞ്ഞ ഏത് കണക്കുകളും പോപ്പുലേഷന്‍ പ്രൊജക്ഷനുകളും പരിശോധിച്ചാലും വിദൂരഭാവിയില്‍പ്പോലും മുസ്‌ലിംകള്‍ ഹിന്ദുക്കളെ മറികടക്കുമെന്ന വാദത്തില്‍ തരിമ്ബുപോലും യാഥാര്‍ഥ്യമില്ലെന്ന് കണ്ടെത്താവുന്നതാണ്.

മുസ്‌ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വത്തെ ഉയര്‍ത്തിക്കാട്ടുകയും അവര്‍ ”പന്നികളെപ്പോലെ പെറ്റുകൂട്ടുന്നു” വെന്ന് ആരോപിക്കുകയും ചെയ്യുന്നവര്‍ മുസ്‌ലിംകള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചയിലുണ്ടായ പ്രകടമായ ഈ മാറ്റങ്ങളെ പരിഗണിക്കാന്‍ തയ്യാറല്ലെന്നതാണ് വസ്തുത. ജനസംഖ്യാ വളര്‍ച്ചയില്‍ പുതുതായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടിവുകളുടെ ശാസ്ത്രീയ കാരണങ്ങള്‍ അന്വേഷിച്ചാല്‍ രണ്ട് സുപ്രധാന ഘടകങ്ങള്‍ കണ്ടെത്താനാകും. അതിലൊന്ന് പ്രത്യുല്‍പ്പാദനക്ഷമതയും മറ്റൊന്ന് വളര്‍ന്നുവരുന്ന മധ്യവര്‍ഗ സ്വഭാവവും ആണ്.

ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷക്കാലയളവിലെ (1992-2016) ഡാറ്റകളുടെ വിശകലനം നടത്തിക്കൊണ്ട് എസ്.വൈ ഖുറേഷി അഭിപ്രായപ്പെടുന്നത് പുതു തലമുറ മുസ്‌ലിം കുടുംബങ്ങള്‍ കുടുംബാസൂത്രണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നുണ്ടെന്നതാണ്. (ദ പോപ്പുലേഷന്‍ മിത്ത് 2021). ‘ഏകശിലാരൂപത്തിലുള്ള ദരിദ്ര സമൂഹത്തെക്കുറിച്ചുള്ള ധാരണ, പുതുതായി വളര്‍ന്നുവരുന്ന, ചെറുതെങ്കിലും ദൃശ്യപരതയുള്ള മുസ്‌ലിം മധ്യവര്‍ഗം തകര്‍ക്കുന്നു’വെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ നിമാന്‍ ഫെല്ലോ അസ്‌വാഖ് മസൂദി അഭിപ്രായപ്പെടുന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. സാമ്ബത്തിക വരുമാന വളര്‍ച്ചയില്‍ ഇതര മതസ്ഥരേക്കാള്‍ താഴ്ന്ന നിലയിലാണ് മുസ് ലിംകളുടെ സ്ഥാനം എന്നത് വസ്തുതയാണെങ്കില്‍ കൂടിയും 90കളുടെ മധ്യത്തോടെ ഒരു സമൂഹമെന്ന നിലയില വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് മുന്നേറാന്‍ മുസ്‌ലിം സമുദായത്തിന് സാധിച്ചത് മേല്‍പ്പറഞ്ഞ നേട്ടം കൈവരിക്കാന്‍ അവരെ സഹായിച്ചുവെന്ന് വിവിധ പഠനങ്ങള്‍ തെളിവു നല്‍കുന്നുണ്ട്. ഈയൊരു പ്രവണത മദ്രസ്സ പാഠ്യപദ്ധതികളില്‍പ്പോലും ഇംഗ്ലീഷ് വിദ്യാഭ്യാസം കമ്ബ്യൂട്ടര്‍ പരിശീലനം എന്നിവ ഉള്‍പ്പെടുത്താന്‍ അവരെ നിര്‍ബന്ധിതരാക്കിയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

പ്രത്യുത്പാദന ക്ഷമതയില്‍ സംഭവിച്ച മാറ്റങ്ങള്‍ പൊതുവില്‍ ജനസംഖ്യാ വളര്‍ച്ചയില്‍ ഇടിവ് സംഭവിക്കുന്നതിന് കാരണമായിട്ടുണ്ടെന്നത് ജനസംഖ്യാ ശാസ്ത്രത്തെക്കുറിച്ച്‌ ബോധ്യമുള്ളവര്‍ക്ക് അറിയാവുന്ന സംഗതിയാണ്. ഗര്‍ഭധാരണ നിരക്കില്‍ (ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ്- ടിഎഫ്‌ആര്‍) കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയില്‍ സംഭവിച്ച മാറ്റങ്ങളും ഇക്കാര്യത്തില്‍ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. പൊതുവില്‍ ഹിന്ദു സ്ത്രീകളെ അപേക്ഷിച്ച്‌ മുസ്‌ലിം സ്ത്രീകളില്‍ ഗര്‍ഭധാരണ നിരക്ക് കൂടുതലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മുസ്‌ലിം സ്ത്രീകളിലെ ഗര്‍ഭധാരണ നിരക്ക് 4.3 കുട്ടികള്‍ എന്നായിരിക്കുമ്ബോള്‍ ഹിന്ദു സ്ത്രീകളില്‍ അത് 3.3 ആണ്. അതായത് ഇരു സമുദായങ്ങള്‍ക്കും ഇടയിലെ പ്രത്യുല്‍പ്പാദന നിരക്കിലെ വിടവ് 30.3% ആണ് (ദേശീയ കുടുംബാരോഗ്യ സര്‍വ്വേ 1992-93). എന്നാല്‍, 2015-16 കാലയളവില്‍ ഇത് 20.5% ആയി കുറഞ്ഞുവെന്ന് എന്‍.എഫ്.എച്ച്‌.എസ് -4 ഡാറ്റ സൂചിപ്പിക്കുന്നു.

ജനസംഖ്യാ വളര്‍ച്ചയ്ക്ക് അടിസ്ഥാന കാരണമായി വര്‍ത്തിക്കുന്നത് വരുമാനക്കുറവ്, വിദ്യാഭ്യാസത്തിന്റെ അഭാവം, ദാരിദ്ര്യം എന്നിവയാണ് എന്നത് സുവിദിതമായ വസ്തുതയാണ്. ഈ സാമൂഹിക സാമ്ബത്തിക അസമത്വം പരിഹരിക്കുന്നതിന് പകരം വെറുപ്പും വിദ്വേഷവും പരത്തുന്ന പ്രസ്താവനകളിലൂടെ ഒരു സമുദായത്തെ മൊത്തത്തില്‍ അപഹസിക്കുന്ന പ്രചരണങ്ങളിലാണ് സംഘ്പരിവാര്‍ നേതാക്കള്‍ മുഴുകിയിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സിന്റെ (ഐഐപിഎസ്) മുന്‍ ഡയറക്ടറും പ്രശസ്ത ഡെമോഗ്രാഫറുമായ പി.എന്‍ മാരി ഭട്ട്, 2021-ഓടെ ഹിന്ദുക്കളില്‍ പ്രത്യുല്‍പ്പാദനക്ഷമതയും, 2061-ഓടെ ജനസംഖ്യയും സ്ഥിരത കൈവരിക്കുമെന്ന് കണക്കാക്കിയിരുന്നു (2011). മുസ്‌ലിംകള്‍ക്കിടയില്‍ ഈ കാലയളവ് യഥാക്രമം 2031, 2101 ആണെന്നാണ് മാരി ഭട്ടിന്റെ കണക്കുകൂട്ടല്‍. ഈ കണക്കുകള്‍ പരിഗണിക്കുകയാണെങ്കില്‍ ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ 2100ഓടെ ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 18.8% എന്ന നിലയില്‍ സ്ഥിരത കൈവരിക്കും. ഭട്ടിന്റെ പ്രവചനങ്ങള്‍ ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ കണക്കുകളുമായി പൊരുത്തപ്പെടുന്നതാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ജനസംഖ്യാ വളര്‍ച്ചയ്ക്ക് അടിസ്ഥാന കാരണമായി വര്‍ത്തിക്കുന്നത് വരുമാനക്കുറവ്, വിദ്യാഭ്യാസത്തിന്റെ അഭാവം, ദാരിദ്ര്യം എന്നിവയാണ് എന്നത് സുവിദിതമായ വസ്തുതയാണ്. ഈ സാമൂഹിക സാമ്ബത്തിക അസമത്വം പരിഹരിക്കുന്നതിന് പകരം വെറുപ്പും വിദ്വേഷവും പരത്തുന്ന പ്രസ്താവനകളിലൂടെ ഒരു സമുദായത്തെ മൊത്തത്തില്‍ അപഹസിക്കുന്ന പ്രചരണങ്ങളിലാണ് സംഘ്പരിവാര്‍ നേതാക്കള്‍ മുഴുകിയിരിക്കുന്നത്. കുടുംബാസൂത്രണ സേവനങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ് ആധുനിക സൗകര്യങ്ങള്‍ അവയ്ക്കായി ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രശ്നപരിഹാരം സാധ്യമാക്കുക എന്നതാണ് ആധുനിക സമൂഹത്തിന് അഭികാമ്യമായ രീതി. മറ്റെല്ലാ പ്രചരണങ്ങളും സമൂഹത്തില്‍ അസ്വസ്ഥതയും ആശങ്കയും വിതയ്ക്കുന്നതിന് മാത്രമേ സഹായകമാകൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular