Thursday, May 9, 2024
HomeUSAകൂടുതല്‍ യു.എസ്. സേന നാറ്റോ അതിത്തിയിലേക്ക്

കൂടുതല്‍ യു.എസ്. സേന നാറ്റോ അതിത്തിയിലേക്ക്

വാഷിംഗ്ടണ്‍ഡി.സി.: യുക്രെയ്‌നെ കീഴടക്കുക എന്ന ലക്ഷ്യത്തോടെ റഷ്യന്‍ സൈനീകര്‍ അതിര്‍ത്തിയിലേക്ക് നീങ്ങിയതോടെ, കൂടുതല്‍ യു.എസ്സ. ട്രൂപ്പിനെ നാറ്റോ ര്ജായത്തിലേക്ക്  അയക്കുവാന്‍ ബൈഡന്‍ ഉത്തരവിട്ടു. ഫെബ്രുവരി 22 ചൊവ്വാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ 9 റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷ സാധ്യതകളെ വിലയിരുത്തിയതിനിടെ ദേശീയ ടെലിവിഷനിലൂടെ ശക്തമായ മുന്നറിയിപ്പാണ് റഷ്യക്ക് നല്‍കിയത്. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവിനു പുറമെ 6000 യു.എസ്. സൈനീകരെ കൂടി യുക്രെയ്‌ന് അതിര്‍ത്തിയിലേക്ക് വിന്യസിപ്പിക്കുന്നതിനുള്ള തീരുമാനവും പ്രഖ്യാപിച്ചു. ജെര്‍മനി, പോളജ്, റൊമേനിയ തുടങ്ങിയ രാജ്യങ്ങളുടെ യുക്രെയ്‌നുമായി ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തിയിലേക്കാണ് സൈന്യം നീങ്ങിയിരിക്കുന്നത്.

റഷ്യയുടെ 190000 സൈനികരാണ് മുന്‍ സോവിയറ്റ് ഭാഗമായിരുന്ന യുക്രെയ്‌നിന്റേയും, ബെലറസിന്റേയും അതിര്‍ത്തിയിലുള്ളത്. വലിയ തോതിലുള്ള അക്രമണത്തിനാണ് റഷ്യ തയ്യാറാകുന്നതെന്ന് യു.എസ്. ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. നാറ്റോയുടെ അതിര്‍ത്തിയിലെ ഓരോ ഇഞ്ചും കൃത്യമായി സംരക്ഷിക്കുമെന്ന് വ്യക്തമായ സന്ദേശമാണ് അമേരിക്കക്ക് നല്‍കാനുള്ളത്. റഷ്യ ഇപ്പോള്‍ നടത്തിയിരിക്കുന്നതു ഇന്റര്‍നാഷ്ണല്‍ ലൊയുടെ ലംഘനമാണ്. യുക്രെയ്‌നിനെ പ്രതിരോധിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ വ്യക്തമാക്കി.
800 അംഗങ്ങള്‍ വരുന്ന ഇന്‍ഫാന്‍ട്രി ബറ്റാലിയന്‍ ടാങ്ക്‌ഫോഴ്‌സും, എട്ടു. എഫ്.35 ഫെറ്റര്‍ ജറ്റും, ഒരു ഗ്രൂപ്പ് അപ്പാച്ചി ഹെലികോപ്റ്ററും, നാറ്റോ രാജ്യങ്ങളായ ഇറ്റളി, ജര്‍മ്മനി, ഗ്രീസ്, പോളണ്ട് അതിര്‍ത്തിയിലേക്ക് നീങ്ങിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular