Saturday, May 4, 2024
HomeIndiaവര്‍ഗീയ പരാമര്‍ശം; യു.പിയില്‍ 'ഗാന്ധിയെ വെടിവെച്ച' ഹിന്ദുത്വ നേതാവിനെതിരെ കേസ്

വര്‍ഗീയ പരാമര്‍ശം; യു.പിയില്‍ ‘ഗാന്ധിയെ വെടിവെച്ച’ ഹിന്ദുത്വ നേതാവിനെതിരെ കേസ്

അലിഗഢ്: ഒരു സമുദായത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് ഉത്തര്‍പ്രദേശിലെ അലിഗഢില്‍ തീവ്ര ഹിന്ദുത്വ നേതാവിനെതിരെ കേസെടുത്തു.

അഖില്‍ ഭാരത് ഹിന്ദി മഹാസഭയുടെ ദേശീയ സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പൂജ ശകുന്‍ പാണ്ഡെ എന്ന സാധ്വി അന്നപൂര്‍ണക്കെതിരെയാണ് വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിന് അലിഗഡ് പൊലീസ് കേസെടുത്തത്.

രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണ അലിഗഢ് പൊലീസ് വിവാദ പ്രസ്താവനകള്‍ക്കെതിരെ പാണ്ഡെയെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും രണ്ട് കേസുകളിലും ജാമ്യം ലഭിച്ചു.

വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് പൂജ ശകുന്‍ പാണ്ഡെക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവര്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 153A/153B/295A/298/505 പ്രകാരം ഗാന്ധിപാര്‍ക്ക് പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഹരിദ്വാര്‍ മത സമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് ശകുന്‍ പാണ്ഡെക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തിരുന്നു.

2019ല്‍ അലിഗഡില്‍ നടന്ന പരിപാടിയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമക്ക് നേരെ വെടിയുതിര്‍ക്കുകയും നാഥുറാം ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച്‌ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തും പൂജ ശകുന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular