Tuesday, May 7, 2024
HomeCinema'അറിയപ്പെടുന്ന നടിയെ വച്ച്‌ ഏഴു ദിവസം ഷൂട്ട് ചെയ്തു, അവര്‍ക്ക് സഹകരിക്കാന്‍ മനസില്ലായിരുന്നു, ഒരുപാട് ക്ഷമിച്ചു';...

‘അറിയപ്പെടുന്ന നടിയെ വച്ച്‌ ഏഴു ദിവസം ഷൂട്ട് ചെയ്തു, അവര്‍ക്ക് സഹകരിക്കാന്‍ മനസില്ലായിരുന്നു, ഒരുപാട് ക്ഷമിച്ചു’; വിചിത്രം സംവിധായകന്‍

ഷൈന്‍ ടോം ചാക്കോയെ പ്രധാന കഥാപാത്രമാക്കി അച്ചു വിജയന്‍ സംവിധാനം ചെയ്ത വിചിത്രം മികച്ച അഭിപ്രായമാണ് നേടിയത്.

ചിത്രത്തില്‍ അമ്മ കഥാപാത്രമായി എത്തിയത് ജോളി ചിറയത്ത് ആണ്. എന്നാല്‍ മലയാളത്തില്‍ അറിയപ്പെടുന്ന ഒരു നടിയെ ആണ് ചിത്രത്തിലേക്ക് ആദ്യം പരി​ഗണിച്ചിരുന്നതെന്നാണ് അച്ചു പറയുന്നത്. ഇവരെവച്ച്‌ ഏഴു ദിവസം ഷൂട്ട് ചെയ്തെങ്കിലും നിസ്സഹകരണം കാരണം ഒഴിവാക്കുകയായിരുന്നു എന്നും മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു.

‘വിചിത്രത്തിലെ അഞ്ചു മക്കളുടെ അമ്മയായി ആദ്യം തീരുമാനിച്ചത് മലയാളത്തില്‍ അറിയപ്പെടുന്ന മറ്റൊരു നടിയെ ആയിരുന്നു. അവരെ വച്ച്‌ ഏഴ് ദിവസം ഷൂട്ടും ചെയ്തിരുന്നു. ഞാന്‍ ഒരു പുതുമുഖ സംവിധായകന്‍ ആണല്ലോ. അവരോട് ഒരു സീന്‍ പറഞ്ഞുകൊടുക്കുന്ന രീതി ഒരുപക്ഷേ എക്സ്പീരിയന്‍സ് ആയ ഒരാള്‍ പറഞ്ഞുകൊടുക്കുന്നത് പോലെ ആയിരിക്കില്ല. എന്റെ സിനിമയെക്കുറിച്ച്‌ എനിക്ക് കൃത്യമായ ധാരണയുണ്ട്, അത് മുഴുവന്‍ താരങ്ങളോട് പറഞ്ഞു മനസിലാക്കേണ്ടത് എന്റെ കടമയാണല്ലോ. പറഞ്ഞു കൊടുക്കുമ്ബോള്‍ സഹകരിക്കാന്‍ മനസ്സില്ലാതെ ആ താരം പലപ്പോഴും എന്നോട് പറഞ്ഞത് ”നിങ്ങള്‍ പറയുന്നതുപോലെ ഒന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല ഞാന്‍ വാങ്ങിയ അഡ്വാന്‍സ് തിരികെ തരാം നിങ്ങള്‍ വേറെ ആളെ നോക്കിക്കൊള്ളൂ” എന്നാണ്. ഞാന്‍ പിന്നെയും ക്ഷമിച്ച്‌ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു, പക്ഷേ ദിവസം കഴിയുന്തോറും ആ താരത്തിന്റെ അസഹിഷ്ണുത കൂടി വന്നു. അവര്‍ അഡ്വാന്‍സ് തിരിച്ചു തന്നിട്ട് പോവുകയാണ് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ എന്റെ സിനിമയുടെ നന്മയ്ക്ക് വേണ്ടി എന്നാല്‍ നിങ്ങള്‍ പൊയ്ക്കൊള്ളൂ ഞാന്‍ വേറെ ആളെ നോക്കാം എന്ന് പറഞ്ഞു. ഇതെല്ലാം എല്ലാവരുടെയും മുന്നില്‍ വച്ചാണ് നടന്നത്.- അച്ചു വിജയന്‍ വ്യക്തമാക്കി.

അമ്മ കഥാപാത്രത്തിനുവേണ്ടി പലരേയും സമീപിച്ചെങ്കിലും ആരും തയാറാവാതെ ഇരുന്നതോടെയാണ് ജോളിയിലേക്ക് എത്തിയത് എന്നാണ് സംവിധായകന്‍ പറയുന്നത്. ചേച്ചിയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു. പറയുന്നത് ഒരു മടിയുമില്ലാതെ ചേച്ചി ചെയ്തു. ആ അമ്മയുടെ റോള്‍ ചേച്ചി മനോഹരമാക്കി. ആ കഥാപാത്രം പാളിയാല്‍ സിനിമ തന്നെ കുളമാകും എന്ന സ്ഥിതിയായിരുന്നുവെന്നും അച്ചു കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular