തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍.
സോണിയ ഗാന്ധി, മല്ലികാര്‍ജുൻ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിന്ദരാമയ്യ, ഡി കെ ശിവകുമാര്‍ അടക്കമുള്ള നേതാക്കള്‍ ബംഗളൂരുവില്‍ കോണ്‍ഗ്രസ് നേതാവ് ടി ജോണിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഭാര്യ മറിയാമ്മയേയും മക്കളേയും സോണിയയും രാഹുലും ആശ്വസിപ്പിച്ചു.
പൊതുദര്‍ശനത്തിന് ശേഷം ബംഗ്ലൂരുവില്‍ നിന്നും മൃതദേഹവും വഹിച്ചുള്ള എയര്‍ ആംബുലൻസ് അല്‍പ്പസമയത്തിനുള്ളില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.
തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുവരിക. ശേഷം ദര്‍ബാര്‍ ഹാളിലേക്കും പിന്നീട് സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഓര്‍ത്തഡോക്സ് ചര്‍ച്ചിലും കെപിസിസി ഓഫീസിലേക്കും എത്തിക്കും. ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയില്‍ ആദ്യം മൈതാനത്ത് പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും നഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാള്‍ രണ്ട് മണിക്കാണ് സംസ്കാരം.