ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണയുടെ ഭാവി വിലകള്‍ ഉയര്‍ന്നു. സൗദി അറേബ്യയും റഷ്യയും എണ്ണവിതരണം നിയന്ത്രിക്കാനൊരുങ്ങിയതോടെയാണ് എണ്ണവിലയും ഉയര്‍ന്നത്.
ബ്രെന്റ് ക്രൂഡിന്റെ ഭാവിവില 1.21ഡോളര്‍ ഉയര്‍ന്ന് ബാരലിന് 90.21 ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം നവംബറിന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില 90 ഡോളര്‍ പിന്നിടുന്നത്.
യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ ഭാവി വില 1.59 ഡോളര്‍ ഉയര്‍ന്ന് 87.14 ഡോളറിലെത്തി. അടുത്ത മൂന്ന് മാസത്തേക്ക് എണ്ണ വിതരണത്തില്‍ പ്രതിദിനം ഒരു മില്യണ്‍ ബാരലിന്റെ കുറവ് വരുത്തുമെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്. ഓരോ മാസവും യോഗം ചേര്‍ന്ന് ഇതില്‍ പുനഃപരിശോധന വേണമെന്നോയെന്നും നോക്കും. കയറ്റുമതിയില്‍ 30 ലക്ഷം ബാരലിന്റെ കുറവ് വരുത്താൻ റഷ്യ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് എണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നത്.
അതേസമയം, റഷ്യയില്‍ നിന്ന് ഇന്ത്യക്ക് ഇപ്പോഴും കുറഞ്ഞ വിലയില്‍ എണ്ണ ലഭിക്കുന്നുണ്ട്. ബാരലിന് 68.09 ഡോളറിനാണ് ജൂലൈയില്‍ റഷ്യ ഇന്ത്യക്ക് എണ്ണ നല്‍കിയത്. യുക്രെയ്ൻ അധിനിവേശത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും കുറഞ്ഞ തുകക്ക് റഷ്യ ഇന്ത്യക്ക് എണ്ണ നല്‍കുന്നത്.