ബെല്‍ജിയം: ഇന്ത്യയില്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണം നടക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യ ഭരിക്കുന്നവര്‍ ജനാധിപത്യ സ്ഥാപനങ്ങളെ ആക്രമിക്കുകയാണ്.
ഇന്ത്യയെക്കുറിച്ച് അല്‍പ്പമെങ്കിലും ധാരണയുള്ള എല്ലാവര്‍ക്കും ഇത് മനസിലാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ആദിവാസികള്‍ക്കും ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ വിവേചനവും അക്രമവും വര്‍ധിച്ചുവരികയാണെന്നും ജനാധിപത്യത്തിന് വേണ്ടിയുള്ള സമരം ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നും ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
“ഇന്ത്യയില്‍ മഹാത്മാ ഗാന്ധിയുടെയും ഗോഡ്സെയുടെയും കാഴ്ച്പാടുകള്‍ തമ്മിലുള്ള യുദ്ധമാണ് നടക്കുന്നത്. സര്‍ക്കാര്‍ രാജ്യത്തിന്‍റെ മുഖഛായ തന്നെ മാറ്റാൻ ശ്രമിക്കുകയാണ്. രാജ്യത്തിന്‍റെ പേര് മാറ്റത്തെക്കുറിച്ചുള്ള സംസാരം സര്‍ക്കാറിന്‍റെ ഭയത്തിന്‍റെ തെളിവാണ്. പ്രതിപക്ഷ സഖ്യത്തിന് ഇൻഡ്യ എന്ന് പേരിട്ടതില്‍ നിന്ന് ഞങ്ങള്‍ എന്താണ് എന്ന് വ്യക്തമാണ്. പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ ശബ്ദമാണ്. ഇത് തീര്‍ചയായും പ്രധാനമന്ത്രിയെ അസ്വസ്ഥപ്പെടുത്തുകയും രാജ്യത്തിന്‍റെ പേര് മാറ്റാനുള്ള മതിയായ കാരണമായി മാറുകയും ചെയും”- രാഹുല്‍ ഗാന്ധി പറഞ്ഞു.
അദാനിയെ കുറിച്ചും ചങ്ങാത്ത മുതലാളിത്വത്തെ കുറിച്ചും സംസാരിക്കുമ്ബോഴൊക്കെ പ്രധാനമന്ത്രി മറ്റെന്തെങ്കിലും പറഞ്ഞ് വഴിതിരിക്കുന്ന തന്ത്രങ്ങളുമായി വരുന്നത് രസകരമാണ്. നോട്ട് നിരോധനം, തെറ്റായ ജി.എസ്.ടി. പോലുള്ള തീരുമാനങ്ങളിലൂടെ മോദി ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ അടിത്തറ തകര്‍ത്തുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.