ഭോപ്പാല്‍: മധ്യപ്രദേശിലെ നര്‍മദാപുരം ജില്ലയിലെ മുൻ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗിരിജാ ശങ്കര്‍ ശര്‍മയാണ് നൂറുകണക്കിന് അനുയായികള്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേക്കേറിയത്.
ഹോഷംഗാബാദില്‍നിന്ന് 2003, 2008 തെരഞ്ഞെടുപ്പുകളില്‍ എംഎല്‍എയായ നേതാവാണ് ശര്‍മ.
ഇദ്ദേഹത്തിന്‍റെ ഇളയ സഹോദരൻ സീതാശരണ്‍ ശര്‍മ ഹോഷംഗാബാദ് മണ്ഡലത്തില്‍നിന്ന് അഞ്ചു തവണ ബിജെപി ടിക്കറ്റില്‍ വിജയിച്ചിട്ടുണ്ട്. നിലവില്‍ മധ്യപ്രദേശ് നിയമസഭാ സ്പീക്കറാണ് സീതാശരണ്‍.
ഒരാഴ്ച മുന്പ് ബിജെപി എംഎല്‍എ വീരേന്ദ്ര രഘുവംശയും മുൻ എംഎല്‍എ ഭൻവര്‍ സിംഗ് ഷെഖാവതും അടക്കം പത്തു ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ കമല്‍നാഥില്‍നിന്നാണു ശര്‍മ കോണ്‍ഗ്രസ് അംഗത്വമെടുത്തത്.